Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2022 12:21 AM GMT Updated On
date_range 5 March 2022 12:21 AM GMTസിൽവർ ലൈൻ: കേന്ദ്രവിഹിതം അനുവദിക്കണമെന്ന് സി.പി.എം
text_fieldsbookmark_border
കൊച്ചി: എൽ.ഡി.എഫ് സർക്കാറിനോടുള്ള രാഷ്ട്രീയവിദ്വേഷം കാരണം സിൽവർ ലൈൻ പദ്ധതിക്കെതിരെ നീങ്ങുകയാണ് കേരളത്തിലെ കോൺഗ്രസും ബി.ജെ.പിയും ചില മതരാഷ്ട്രവാദികളുമെന്ന് സി.പി.എം. ഇതിലൂടെ കേരള വികസനത്തെ തകർക്കാനും എൽ.ഡി.എഫിനെ പ്രതിക്കൂട്ടിലാക്കാനുമാണ് നീക്കം. പദ്ധതിക്ക് കേന്ദ്രവിഹിതം അനുവദിച്ച് നീതിയുക്തമായി ഇടപെടണമെന്ന് കേന്ദ്രസർക്കാറിനോട് സംസ്ഥാന സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. അടിസ്ഥാനസൗകര്യ വികസനത്തിന് സിൽവർ ലൈൻ പദ്ധതി വഴി നിക്ഷേപിക്കപ്പെടുന്ന ഓരോ രൂപയും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥക്ക് ഉണർവ് പകരും. 2022-23ലെ ബജറ്റിലും പദ്ധതിക്കുള്ള വിഹിതം വകയിരുത്താൻ കേന്ദ്രസർക്കാർ തയാറായില്ല. ബജറ്റിൽ പ്രഖ്യാപിച്ച വന്ദേ ഭാരത് ട്രെയിനുകൾ കേരളത്തിലെ ട്രാക്കുകളിലൂടെ പ്രഖ്യാപിത വേഗത്തിൽ ഓടിക്കാനാകില്ലെന്നത് വസ്തുതയാണ്. ഇവിടുത്തെ റെയിൽ വികസനത്തിന് മൂലധന മുടക്കുകളുടെ പ്രഖ്യാപനം ബജറ്റിൽ ഇല്ല. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തിയാൽ കേരളത്തിൽ റെയിൽവേ മുതൽമുടക്ക് പരിമിതമാണ്. കോൺഗ്രസ്, ബി.ജെ.പി സർക്കാറുകളുടെ സമീപനങ്ങളാണ് ഈ സ്ഥിതി രൂക്ഷമാക്കിയത്. കേരളത്തിലെ റെയിൽവേയുടെ ശരാശരി വേഗം മണിക്കൂറിൽ 45 കി.മീറ്ററിൽ താഴെയാണ്. നിലവിലെ പാത നവീകരിച്ച് ഭാവിസാധ്യതകൾക്ക് ഉതകുന്ന നിലയിൽ രൂപപ്പെടുത്തുകയെന്നത് പുതിയ അലൈൻമെന്റിലൂടെയുള്ള പാതയെക്കാൾ ചെലവേറിയതാകുമെന്നും പ്രമേയം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story