Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2022 5:38 AM IST Updated On
date_range 5 March 2022 5:38 AM ISTനഷ്ടങ്ങളുണ്ടായ മനുഷ്യരുടെ ജീവിത പ്രയാസങ്ങള്‍ അടിയന്തരമായി പരിഹരിക്കും -മന്ത്രി കെ. രാജന്‍
text_fieldsbookmark_border
കോട്ടയം: കേരളത്തില്‍ നഷ്ടങ്ങളുണ്ടായ മനുഷ്യരുടെ ജീവിതപ്രയാസങ്ങള്‍ എങ്ങനെയാണ് കൈകാര്യം ചെയ്യുക എന്നുള്ളത് ഗൗരവമായി സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്ന് മന്ത്രി കെ. രാജന്‍. പ്രളയ ദുരിതാശ്വാസ ധനസഹായ വിതരണത്തിന്‍റെ ഒന്നാംഘട്ട പൂര്‍ത്തീകരണ പ്രഖ്യാപനവും നഷ്ടപ്പെട്ട ആധാരരേഖകള്‍ക്ക് പകരമുള്ളവയുടെ സൗജന്യവിതരണവും കൊക്കയാറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊക്കയാറില്‍ ഇനിയും സഹായം ലഭിക്കേണ്ടതായി ആരെങ്കിലുമുള്ളതായി ശ്രദ്ധയിൽ പെട്ടാല്‍ അടിയന്തരമായി അദാലത് നടത്താനും മന്ത്രി കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. 702 അപേക്ഷയാണ് കൊക്കയാറിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയത്. 629 കേസ് പരിശോധിച്ചതില്‍ 552 എണ്ണം അംഗീകരിച്ച് പണം വിതരണം ചെയ്യാവുന്ന തലത്തിലെത്തിച്ചിട്ടുണ്ട്. പ്രവര്‍ത്തനങ്ങൾ മികച്ചരീതിയില്‍ ഏകോപിപ്പിച്ച കലക്ടറെ മന്ത്രി അഭിനന്ദിച്ചു. വാഴൂര്‍ സോമന്‍ എം.എൽ.എ അധ്യക്ഷത വഹിച്ചു. അഴുത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സജനി ജയകുമാര്‍, പെരുവന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഡോമിന സജി, കൊക്കയാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.എല്‍. ഡാനിയേല്‍, പെരുവന്താനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷാജി പുല്ലാട്ട് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story