Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമുൻ മന്ത്രി ഗുരുദാസൻ...

മുൻ മന്ത്രി ഗുരുദാസൻ ഭവനരഹിതൻ; വീടൊരുക്കി പാർട്ടി

text_fields
bookmark_border
പണം സ്വരൂപിച്ചത് കൊല്ലം ജില്ല കമ്മിറ്റി കിളിമാനൂർ: മുൻ മന്ത്രി പി.കെ. ഗുരുദാസന് സി.പി.എം വീട് നിർമിച്ചുനൽകുന്നു. കിളിമാനൂർ പുളിമാത്ത് പഞ്ചായത്തിൽ പേടികുളത്ത് ഭാര്യക്ക് കുടുംബസ്വത്തായി ലഭിച്ച പത്ത് സെന്‍റ് സ്ഥലത്താണ് വീടൊരുങ്ങുന്നത്. മാർച്ച് അവസാനം ഗുരുദാസന് വീട് കൈമാറും. കൊല്ലം ജില്ല കമ്മിറ്റിയാണ് നിർമാണത്തിനുള്ള പണം സ്വരൂപിച്ചത്. പാർട്ടി അംഗങ്ങളിൽനിന്ന് മാത്രമായിരുന്നു പണപ്പിരിവ്. ഇപ്പോൾ ഗുരുദാസൻ പാർട്ടി ഫ്ലാറ്റിലാണ് താമസിക്കുന്നത്. നടപ്പ് സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്വമൊഴിയുമ്പോൾ ഫ്ലാറ്റ് വിടേണ്ടിവരും. രണ്ട് കിടപ്പുമുറിയുള്ള ചെറിയ വീട് മതിയെന്നായിരുന്നു പി.കെ. ഗുരുദാസന്‍റെ ആവശ്യം. അദ്ദേഹത്തിന്‍റെ ബന്ധുകൂടിയായ സജിത്തിനെ നിർമാണചുമതല ഏൽപിച്ചു. രണ്ട് കിടപ്പുമുറികളും വരാന്തയും അടുക്കളയും കൂടാതെ ഓഫിസ് കം ബെഡ്റൂമും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇനി തറയുടെയും പ്ലംബിങ്ങിന്‍റെയും പണിയാണ് ബാക്കി. 8.50 ലക്ഷം രൂപയാണ് നിർമാണച്ചെലവ്. 25 വർഷത്തോളം സി.പി.എം കൊല്ലം ജില്ല സെക്രട്ടറിയും 10 വർഷം എം.എൽ.എയും അഞ്ചുവർഷം എക്സൈസ്-തൊഴിൽ മന്ത്രിയുമായിരുന്നു ഗുരുദാസൻ. കാപ്ഷൻ: മുൻമന്ത്രി ഗുരുദാസനുവേണ്ടി നിർമിക്കുന്ന വീട്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story