Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2022 5:36 AM IST Updated On
date_range 2 March 2022 5:36 AM ISTമുട്ടമ്പലം ശ്മശാനത്തിന്‍റെ അറ്റകുറ്റപ്പണി തീർക്കാതെ ഏജൻസി
text_fieldsbookmark_border
കോട്ടയം: വാർഷിക അറ്റകുറ്റപ്പണി കരാർ കാലാവധി കഴിഞ്ഞിട്ടും . ഫെബ്രുവരി 24നാണ് കരാർ കാലാവധി കഴിഞ്ഞത്. ഹൈടെക് എന്ന കമ്പനിയാണ് അറ്റകുറ്റപ്പണിയുടെ കരാർ ഏറ്റെടുത്തിരുന്നത്. 3,70,000 രൂപയാണ് കരാർ തുക. ശ്മശാനത്തിലെ ഒരു ഫർണസ് മാത്രമാണ് നാളുകളായി പ്രവർത്തിക്കുന്നത്. ടാങ്കിന് ചോർച്ചയുണ്ട്. മൃതദേഹവുമായി എത്തുന്നവർക്ക് കൈകഴുകാൻപോലും വെള്ളമില്ലാത്ത അവസ്ഥയാണ്. നേരത്തേ പുകക്കുഴൽ ദ്രവിച്ച് ഒടിയാറായ നിലയിലായിരുന്നു. മൃതദേഹം ദഹിപ്പിക്കുമ്പോൾ വശങ്ങളിലൂടെ പുക പരക്കുന്നത് സമീപവാസികൾക്ക് ശല്യമായിരുന്നു. പരാതിയെത്തുടർന്ന് അടുത്തിടെയാണ് പുകക്കുഴൽ നന്നാക്കിയത്. ജില്ലയിൽ ഏറ്റവുമധികം മൃതദേഹങ്ങൾ സംസ്കരിക്കുന്നത് ഇവിടെയാണ്. നഗരസഭക്കു പുറത്തുനിന്നടക്കം മൃതദേഹങ്ങൾ സംസ്കാരത്തിന് എത്തിക്കുന്നുണ്ട്. ഒരു ഫർണസ് മാത്രമായതിനാൽ പലർക്കും കൃത്യസമയത്ത് സംസ്കാരം നടത്താനാകുന്നില്ല. കഴിഞ്ഞ ദിവസം നടന്ന കൗൺസിലിൽ പ്രതിപക്ഷ കൗൺസിലർമാർ ഈ വിഷയം ഉന്നയിച്ചിരുന്നു. ശ്മശാനത്തിന്‍റെ പ്രവർത്തന മേൽനോട്ടത്തിന് ആരുമില്ലാത്ത അവസ്ഥയാണെന്നും ചെയ്യാത്ത പണിക്കു പണം വാങ്ങിയിട്ടുണ്ടെങ്കിൽ അത് ഏജൻസിയിൽനിന്ന് തിരിച്ചുപിടിക്കണമെന്നും ആവശ്യമുയർന്നു. എന്നാൽ, ഏജൻസിയിൽനിന്ന് അറ്റകുറ്റപ്പണികളുടെ റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് സെക്രട്ടറി ഇൻ ചാർജ് അറിയിച്ചു. ഹൈടെക് കമ്പനിയെക്കൊണ്ടുതന്നെ നിലവിലെ അറ്റകുറ്റപ്പണി നടത്തിക്കാൻ കൗൺസിൽ തീരുമാനിച്ചു. ശ്മശാനത്തിന്‍റെ പ്രവർത്തനം പരിശോധിക്കാൻ ബന്ധപ്പെട്ട ഓവർസിയർമാരെ എല്ലാ ആഴ്ചയും പരിശോധനക്ക് വിടാനും തീരുമാനിച്ചു. പുതിയ കരാർ ഏൽപിക്കുന്നതിന് ശുചിത്വമിഷൻ നാല് സേവനദാതാക്കളെ നിർദേശിച്ചിട്ടുണ്ട്. ഇതിൽ ഹൈടെക് കമ്പനി ഇല്ലെന്നും ചെയർപേഴ്സൻ അറിയിച്ചു. വാതകശ്മശാനമാണ് മുട്ടമ്പലത്തേത്. രണ്ടു മൃതദേഹങ്ങൾ ഒരേസമയം ദഹിപ്പിക്കാനാകും. ദിവസം നാലു മൃതദേഹങ്ങൾവരെ എത്തിക്കാറുണ്ട്. പടം: ktl muttamblam
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story