Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഈരാറ്റുപേട്ട-വാഗമൺ...

ഈരാറ്റുപേട്ട-വാഗമൺ റോഡ് നിർമാണോദ്ഘാടനം നാളെ

text_fields
bookmark_border
ഈരാറ്റുപേട്ട: പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ വാഗമണ്ണിലേക്ക് ജില്ലയിൽനിന്ന്​ പ്രവേശിക്കുന്ന റോഡായ ഈരാറ്റുപേട്ട-വാഗമൺ റോഡിന്റെ പുനർനിർമാണം വെള്ളിയാഴ്ച രാവിലെ 11ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്യും. കഴിഞ്ഞ സർക്കാർ റോഡ് അന്താരാഷ്ട്ര നിലവാരത്തിൽ നിർമിക്കാൻ കിഫ്‌ബി മുഖേന 66 കോടി അനുവദിച്ചിരുന്നു. എന്നാൽ, റോഡ് നിർമാണത്തിന്​ സ്ഥലം ഏറ്റെടുപ്പ് നടപടികൾ നടന്നില്ല. സർക്കാർ അധികാരത്തിൽ വന്നതിനുശേഷം റോഡിന്റെ അവസ്ഥ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ നിയമസഭയിൽ ഉന്നയിക്കുകയും നിയോജക മണ്ഡലത്തിലെ ഇടതു നേതാക്കൾ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും നേരിട്ടുകണ്ട് പുനർനിർമാണത്തിന് അടിയന്തരമായി തുക അനുവദിക്കണമെന്ന്​ ആവശ്യപ്പെട്ട് നിവേദനവും നൽകിയിരുന്നു. നിലവിൽ റോഡ് നിർമാണത്തിനായി കിഫ്‌ബി മുഖേന തുക അനുവദിച്ചിരിക്കുന്നതിനാൽ വീണ്ടും നിർമാണത്തിനായി തുക അനുവദിക്കുക എന്ന സാങ്കേതിക പ്രശ്​നങ്ങൾ മറികടന്നാണ് റോഡ് ബി.എം ബി.സി നിലവാരത്തിൽ ഉയർത്താൻ മുമ്പ്​ അനുവദിച്ച തുകക്ക് പുറമെ 19.9 കോടികൂടി സർക്കാർ അനുവദിച്ചത്. ഈരാറ്റുപേട്ട നടക്കൽ ഹുദാ ജങ്​ഷനിൽ നടക്കുന്ന യോഗത്തിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അധ്യക്ഷതവഹിക്കും. കൺവീനർ ജോയി ജോർജ്, നഗരസഭ ചെയർപേഴ്സൻ സുഹ്​റ അബ്‌ദുൽ ഖാദർ, വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്യാസ്, എം.ജി. ശേഖരൻ, റഫീഖ് പട്ടരുപ്പറമ്പിൽ, അഡ്വ. ജയിംസ് വലിയ വീട്ടിൽ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story