Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2021 5:32 AM IST Updated On
date_range 9 Feb 2021 5:32 AM ISTവഴിവിളക്കുകൾ തെളിയിക്കുന്നതിന് ഇനി മേൽനോട്ട സമിതി
text_fieldsbookmark_border
ചങ്ങനാശ്ശേരി: നഗരസഭയുടെ പരിധിയിലെ തെരുവുവിളക്കുകളുടെ വാങ്ങലും പരിപാലനവും സംബന്ധിച്ച് പുതിയ കരാർ നൽകുന്നതിന് നിബന്ധനകൾ കർശന വ്യവസ്ഥകളോടെ വേണമെന്ന് നഗരസഭയിൽ തിങ്കളാഴ്ച ചേർന്ന അടിയന്തര കൗൺസിലിൽ അംഗങ്ങൾ ആവശ്യമുന്നയിച്ചു. നേരത്തേ നൽകിയ കരാർ 2020 നവംബറിൽ കൗൺസിൽ റദ്ദാക്കിയിരുന്നു. ഫെബ്രുവരി നാലിന് കൂടിയ യോഗത്തിൽ കരാർ പുതുക്കുന്നത് സംബന്ധിച്ച് സ്റ്റിയറിങ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. ഇതിൻെറ അടിസ്ഥാനത്തിൽ പൊതുമരാമത്ത് കമ്മിറ്റി ചെയർമാൻ കരാറുകാരനെ വിളിച്ചുവരുത്തി ചർച്ച നടത്തിയിരുന്നു. തുടർന്ന് കേടായ ലൈറ്റുകൾ മുഴുവൻ ഒരാഴ്ചക്കുള്ളിൽ നന്നാക്കിത്തരുമെന്ന കരാറുകാരൻ നൽകിയ ഉറപ്പ് നടപ്പാക്കിക്കൊണ്ട് മാത്രം പുതിയ കരാർ വ്യവസ്ഥകളോടെ നടപ്പിലാക്കാവൂ എന്ന് പൊതുമരാമത്ത് സ്ഥിരം സമിതി ചെയർമാൻ അഡ്വ. മധുരാജ് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുമെന്ന് ചെയർപേഴ്സൻ സന്ധ്യ മനോജ് പറഞ്ഞു. മുമ്പ് കൊടുത്തിരുന്ന കരാർപ്രകാരം പുതിയ ലൈറ്റുകളുടെ അറ്റകുറ്റപ്പണിക്ക് രണ്ടുവർഷം ഗാരൻറി ഉൾപ്പെടുത്തിയിരുന്നു. ഇതുപ്രകാരം 1500 ലൈറ്റുകളുടെ പരിപാലനം 2021 മാർച്ച് 31വരെ ദീർഘിപ്പിക്കുന്നതിനും ഇടക്കാലത്ത് അറ്റകുറ്റപ്പണി നടത്തുന്നതിന് ഏജൻസിയുടെ സേവനം ലഭ്യമാവാതിരുന്ന സാഹചര്യം പരിഗണിച്ച് കാലാവധി 2022 മേയ് 31വരെ കാലാവധി നീട്ടിനൽകുന്നതിനും കൗൺസിൽ യോഗത്തിൽ തീരുമാനമായി. കേടായ മുഴുവൻ ലൈറ്റുകളും നന്നാക്കിയ ശേഷമേ ബിൽ നൽകാവൂ എന്നും വ്യവസ്ഥയിലുണ്ട്. മധുരാജ്, മാത്യൂസ് ജോർജ്, സന്തോഷ് ആൻറണി എന്നിവരടങ്ങുന്ന മൂന്നംഗ കമ്മിറ്റിയെ തെരുവുവിളക്കുകളുടെ പരിപാലന മേൽനോട്ടത്തിനായി കൗൺസിൽ ചുമതലപ്പെടുത്തി. മാർക്കറ്റിലെ കംഫർട്ട് സ്റ്റേഷനുകൾ അടിയന്തരമായി ലേലനടപടി സ്വീകരിച്ച് തുറന്നുകൊടുക്കണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story