Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2021 5:28 AM IST Updated On
date_range 9 Feb 2021 5:28 AM ISTതാൽക്കാലികക്കാരെ സ്ഥിരപ്പെടുത്തൽ മാനുഷിക നടപടി -മുഖ്യമന്ത്രി
text_fieldsbookmark_border
കോട്ടയം: 10 വർഷത്തിലധികം ജോലി ചെയ്ത താൽക്കാലികക്കാരെ പിരിച്ചുവിടുന്നത് മാനുഷിക നടപടിയല്ല. പി.എസ്.സി നിയമനം ഇല്ലാത്തിടത്താണ് ഇവർക്ക് അംഗീകാരം നൽകുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എം.ജി സർവകലാശാലയിൽ വിദ്യാർഥികളുമായുള്ള സംവാദപരിപാടിയിൽ, താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതിലൂടെ തങ്ങളുടെ അവസരം നഷ്ടപ്പെടുത്തുകയല്ലേ എന്ന അഞ്ജു ബെന്നിയുടെ ചോദ്യത്തിന്ന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പി.എസ്.സി നിയമനം ഇല്ലാത്ത തസ്തികയിൽ 22 വർഷമായി ജോലി ചെയ്യുന്ന താൽക്കാലികക്കാരുണ്ട്. ഈ സർക്കാറിൻെറ കാലത്ത് നിയമിക്കപ്പെട്ടവരല്ല ഇവർ. ചെറുപ്രായത്തിൽ ജോലിക്ക് കയറിയ ഇവരെ സംരക്ഷിക്കേണ്ട ബാധ്യത സർക്കാറിനുണ്ട്. ഇവർക്ക് സ്ഥിരനിയമനം നൽകുന്നത് മാനുഷിക നടപടി മാത്രമാണ്. ആരുടെയും തൊഴിൽ നഷ്ടപ്പെടുമെന്ന ആശങ്ക വേണ്ട. പ്രത്യേകിച്ച് ഇൗ സർക്കാർ അതിനൊരുെമ്പടില്ല. നമ്മുടെ നാട്ടിൽ േകാലാഹലങ്ങൾക്കിപ്പോൾ കുറവില്ലല്ലോ. ഇപ്പോഴുയരുന്ന കോലാഹലങ്ങൾ അതിൻെറ ഭാഗം മാത്രമായി കണ്ടാൽ മതി. ഏറ്റവും കൂടുതൽ പി.എസ്.സി നിയമനങ്ങൾ നടന്ന കാലയളവാണ് സംസ്ഥാന സർക്കാറിേൻറതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story