Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2021 5:28 AM IST Updated On
date_range 9 Feb 2021 5:28 AM ISTേകാവിഡാനന്തര വർഷത്തിൽ വിദ്യാർഥികൾക്ക് പാർട് ടൈം ജോലി -മുഖ്യമന്ത്രി
text_fieldsbookmark_border
കോട്ടയം: ഉന്നത വിദ്യാഭ്യാസ മേഖലയിൽ പഠനത്തോടൊപ്പം ജോലി എന്ന സംവിധാനം കോവിഡാനന്തര അധ്യയനവർഷത്തിൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എം.ജി സർവകലാശാല കാമ്പസിൽ 'സി.എം അറ്റ് കാമ്പസ്' പരിപാടിയിൽ വിദ്യാർഥികളോട് സംവദിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ അധ്യയന വർഷം ആരംഭിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. പഠനസമയം ഉച്ചവരെയായി ക്രമീകരിക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ, കോവിഡ് വ്യാപനം വന്നതോടെ മുടങ്ങി. അടുത്ത വർഷം മുതൽ വിദ്യാർഥികൾക്ക് പാർട്ട് ടൈം ജോലിക്ക് സൗകര്യം നൽകും. ഇതിനായി കാമ്പസുകളിൽ സർക്കാർ പദ്ധതികളിലേക്ക് പ്ലേസ്മൻെറ് ആരംഭിക്കുന്നത് ആലോചിക്കും. തദ്ദേശസ്ഥാപനങ്ങളിലെ വിവിധ പദ്ധതികളിൽ ഇേൻറൻഷിപ്പും നൽകും. ഉന്നത വിദ്യാഭ്യാസ്ഥാപനങ്ങളുടെ കെട്ടിടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കാൻ നടപടി സ്വീകരിക്കുന്നുണ്ട്. ലൈബ്രറികൾ ഭിന്നശേഷിസൗഹൃദമാക്കുന്ന കാര്യവും പരിഗണിക്കും. വീൽചെയറിൽ സഞ്ചരിക്കുന്ന കുട്ടികൾക്ക് ശൗചാലയം, വാഷ് റൂം എന്നിവ ക്രമാനുഗതമായി സജ്ജീകരിക്കും. ഹാൾ ടിക്കറ്റ് നൽകൽ, പരീക്ഷ, റിസൽറ്റ്, സർട്ടിഫിക്കറ്റ് ലഭ്യമാക്കൽ തുടങ്ങിയവ അടുത്ത വർഷം മുതൽ സമയബന്ധിതമാക്കും. സർട്ടിഫിക്കറ്റ് വിദ്യാർഥികളുടെ അവകാശമാണ്. കാമ്പസുകളിൽ കളരി അഭ്യസിപ്പിക്കണമെന്ന നിർേദശം വന്നിട്ടുണ്ട്. അക്കാര്യത്തിൽ എന്താണ് ചെയ്യാൻ കഴിയുമെന്ന് നോക്കും. സർവകലാശാലകളെ പരസ്പരം ബന്ധിപ്പിക്കുന്ന നെറ്റ്വർക്ക് പരിഗണിക്കും. സംസ്ഥാനത്തെ സർവകലാശാലകളെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും മികവിൻെറ കേന്ദ്രങ്ങളാക്കുകയാണ് ലക്ഷ്യം. കേരളം ഉന്നത വിദ്യാഭ്യാസ ഹബ് ആകുന്നതോടെ മറ്റ് രാജ്യങ്ങളിൽനിന്ന് വിദ്യാർഥികൾ ഇങ്ങോട്ടുവരുന്ന സാഹചര്യമുണ്ടാകും. അങ്ങനെയെങ്കിൽ ലോകത്തെ മികച്ച സർവകലാശാലകളുടെ ആദ്യനിരയിൽ കേരളവും സ്ഥാനംപിടിക്കും. വിദ്യാർഥികളുടെ നിർദേശങ്ങളിൽ സർക്കാറിന് കഴിയുന്നവ ഇപ്പോൾ ചെയ്യും. പ്രകടന പത്രികയിലുൾപ്പെടുത്താവുന്നത് അങ്ങനെ ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എം.ജി സർവകലാശാല, കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല എന്നിവിടങ്ങളിൽനിന്നുള്ള 200 വിദ്യാർഥികളാണ് 'നവകേരളം, യുവകേരളം, ഉന്നത വിദ്യാഭ്യാസത്തിൻെറ ഭാവി' വിഷയത്തിൽ സംവാദത്തിൽ പങ്കെടുത്തത്. വീണ ജോർജ് എം.എൽ.എ ആയിരുന്നു അവതാരക. എം.ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസ്, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി.കെ. രാമചന്ദ്രന്‍, പ്രോ വൈസ് ചാന്‍സലര്‍ സി.ടി. അരവിന്ദകുമാര്‍, സിന്‍ഡിക്കേറ്റ് അംഗം പി. ഷാനവാസ് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story