Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2021 12:02 AM GMT Updated On
date_range 6 Jan 2021 12:02 AM GMTതീവ്ര വ്യാപന വൈറസ്: യുവതിയുടെ പിതാവിെൻറ സാമ്പിൾ പരിശോധനക്കയച്ചു
text_fieldsbookmark_border
തീവ്ര വ്യാപന വൈറസ്: യുവതിയുടെ പിതാവിൻെറ സാമ്പിൾ പരിശോധനക്കയച്ചു ജില്ലയിൽ യു.കെയിൽനിന്നെത്തിയത് 370പേര്‍ കോട്ടയം: ജില്ലയിൽ തീവ്രവ്യാപന ശേഷിയുള്ള വൈറസിൻെറ സാന്നിധ്യം സ്ഥിരീകരിച്ച യുവതിയുടെ പിതാവിനും കോവിഡ്. ഇതോടെ ഇയാളുടെ സ്രവ സാമ്പിളുകൾ വിശദ പരിശോധനക്കായി പുണെ വൈറോളജി ലാബിലേക്ക് അയച്ചു. ഇതിൻെറ ഫലം വന്നാൽ മാത്രമേ, തീവ്ര വ്യാപനവൈറസാണോ ബാധിച്ചതെന്ന് സ്ഥിരീകരിക്കാനാകൂ. യു.കെയിൽനിന്നും ഇരുവരും കഴിഞ്ഞ 23നാണ് നാട്ടിലെത്തിയത്. വിമാനത്താവളത്തിൽ എത്തിയഷം ഇവർ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചതിനാൽ ആശങ്ക വേണ്ടെന്ന് ജില്ല ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ആദ്യം യുവതിക്ക് മാത്രമായിരുന്നു കോവിഡ് സ്ഥീരികരിച്ചത്. പിന്നാലെ പിതാവും വൈറസ് ബാധിതനാകുകയായിരുന്നു. നാട്ടിലെത്തിയ ശേഷം ആരുമായി ഇവർ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടില്ല. കുടുംബവീട്ടിൽ പോകാതെ ആളില്ലാത്ത ബന്ധുവീട്ടിൽ ക്വാറൻറീനില്‍ കഴിയുകയാണ്. വന്നശേഷം ആരെയും കണ്ടിട്ടില്ല. ഈ സാഹചര്യത്തിൽ റൂട്ട് മാപ്പ് തയാറാക്കേണ്ട ആവശ്യമില്ലെന്നും ജില്ല മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു. രോഗം സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്. വീട്ടിൽ ഇവർ തുടരും. ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട രീതിയിലുള്ള രോഗലക്ഷണങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. തീവ്രവ്യാപന ശേഷിയുള്ള വൈറസിൻെറ സാന്നിധ്യം കണ്ടെത്തിയശേഷം ഇംഗ്ലണ്ടില്‍നിന്നോ, ഇംഗ്ലണ്ട് വഴിയോ ജില്ലയില്‍ എത്തിയത് 370 പേരാണെന്നാണ് ആരോഗ്യവകുപ്പിൻെറ കണ്ടെത്തൽ. ഇവരിൽ എട്ടുപേര്‍ക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇവരുടെയെല്ലാം സ്രവസാമ്പിളുകള്‍ തീവ്രവ്യാപന ശേഷിയുള്ള വൈറസിൻെറ സാന്നിധ്യം പരിശോധിക്കുന്നതിനായി പുണെയിലേക്ക് അയക്കുകയായിരുന്നു. ഇതിൻെറ ഫലം വന്നപ്പോഴാണ് യുവതിക്ക് സ്ഥിരീകരിച്ചത്. രണ്ടുപേരുടെ പരിശോധന ഫലങ്ങള്‍കൂടി ഇനി ലഭ്യമാകാനുണ്ട്. ഇംഗ്ലണ്ടില്‍ നിന്നുമെത്തിയ മുഴുവന്‍ പേരും ഒരുമാസം ജാഗ്രതയോടെ കഴിയണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story