Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightതെറ്റായ നടപടികളെ...

തെറ്റായ നടപടികളെ വിമർശിച്ചു, ബറ്റാലിയന്‍ കമാൻഡൻറ് ജയനാഥിനെതിരെ അച്ചടക്കനടപടിക്ക് നീക്കം

text_fields
bookmark_border
തിരുവനന്തപുരം: പൊലീസ് നടപടികളെ വിമര്‍ശിക്കുകയും തിരുത്തലുകള്‍ നിര്‍ദേശിക്കുകയും ചെയ്ത കെ.എ.പി അടൂര്‍ ബറ്റാലിയന്‍ കമാൻഡൻറ് ജെ. ജയനാഥിനെതിരെ അച്ചടക്കനടപടി സ്വീകരിക്കാൻ സര്‍ക്കാര്‍. വകുപ്പുതല അന്വേഷണത്തിനും അച്ചടക്ക നടപടിക്കുമായി പ്രത്യേകസംഘം രൂപവത്കരിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് തുടര്‍ച്ചയായി സല്യൂട്ട് നല്‍കുന്നത് മുതല്‍ അമിത ജോലിക്കെതിരെ വരെ ജയനാഥ് പ്രതികരിച്ചിരുന്നു. ഡി.ജി.പി പുറപ്പെടുവിക്കുന്ന ഉത്തരവായാലും തെറ്റാണെന്ന് തനിക്ക് തോന്നിയാല്‍ രേഖാമൂലം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന ഉദ്യോഗസ്ഥനാണ് ജെ. ജയനാഥ്. ഉന്നത ഉദ്യോഗസ്ഥരെ കാണുമ്പോഴെല്ലാം കീഴുദ്യോഗസ്ഥര്‍ സല്യൂട്ട് ചെയ്യുന്നത് പഴഞ്ചന്‍ ഏര്‍പ്പാടാണെന്നും മാറ്റണമെന്നും പരസ്യമായി പറഞ്ഞത് അതിലൊന്നാണ്. തന്നെ ആരും അങ്ങനെ സല്യൂട്ട് ചെയ്യേണ്ടെന്ന് ഉത്തരവുമിറക്കി. കോവിഡ് കാലത്തെ മികച്ച ഡ്യൂട്ടിക്കുള്ള അവാര്‍ഡ് വേണമെങ്കില്‍ പണം നല്‍കി വാങ്ങണമെന്ന് ഡി.ജി.പി സര്‍ക്കുലര്‍ ഇറക്കിയപ്പോള്‍ പണം െചലവാക്കി ആര്‍ക്കും അവാര്‍ഡ് വേണ്ടെന്ന് തിരിച്ച് കത്തയച്ചു. തദേശ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ പൊലീസുകാര്‍ തൊട്ടടുത്ത ദിവസം അതാത് ജില്ലകളില്‍ ഡ്യൂട്ടിക്ക് കയറണമെന്ന് ഉത്തരവിട്ടപ്പോള്‍ വിശ്രമമില്ലാത്ത ജോലി മനുഷ്യത്വരഹിതമെന്ന് കാണിച്ച് ഡി.ജി.പിക്ക് കത്തയച്ചു. ഇതെല്ലാം അച്ചടക്കരാഹിത്യവും സര്‍വിസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമെന്നും കാണിച്ചാണ് ജയനാഥിനെതിരെ നടപടിക്കൊരുങ്ങുന്നത്. ഡി.ജി.പി ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥര്‍ അയക്കുന്ന നിര്‍ദേശങ്ങളെ പരിഹസിക്കുന്നുവെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. ഡി.ജി.പി നല്‍കിയ റിപ്പോര്‍ട്ടിൻെറ അടിസ്ഥാനത്തില്‍ ജയനാഥില്‍നിന്ന് വിശദീകരണം തേടിയിരുന്നു. അത് തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തുടരന്വേഷണത്തിനും നടപടിക്കുമായി ഐ.എ.എസ് ഉദ്യോഗസ്ഥരായ ബിശ്വനാഥ് സിന്‍ഹയുടെയും ബി. അശോകിൻെറയും നേതൃത്വത്തില്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത സമിതി രൂപവത്കരിച്ച് അന്വേഷണ നിർദേശം നൽകിയിട്ടുള്ളത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story