Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 July 2020 11:58 PM GMT Updated On
date_range 23 July 2020 11:58 PM GMTമണർകാട്ടെ ശീട്ടുകളി: എസ്.എച്ച്.ഒ ക്കെതിരെ നടപടി നിർദേശിച്ച് സ്‌പെഷൽ ബ്രാഞ്ച് റിപ്പോർട്ട്
text_fieldsbookmark_border
േകാട്ടയം: മണർകാട് ക്രൗൺ ക്ലബിലെ ശീട്ടുകളി റെയ്ഡുമായി ബന്ധപ്പെട്ട വിവാദഫോൺ സംഭാഷണത്തിൽ പൊലീസ് എസ്.എച്ച്.ഒ ആർ. രതീഷ്കുമാറിനെതിരെ നടപടി നിർദേശിച്ച് സ്‌പെഷൽ ബ്രാഞ്ച് റിപ്പോർട്ട്. പുറത്തുവന്ന ഫോൺ സംഭാഷണത്തിലെ ശബ്ദം രതീഷ്കുമാറിേൻറതാണെന്ന് സ്ഥിരീകരിച്ചതായും റിപ്പോർട്ടിൽ പറയുന്നു. കേസിൽ പ്രതി ചേർത്തയാൾക്ക് ഉപദേശം നൽകിയത് ഗുരുതര വീഴ്ചയാണ്. രതീഷ്കുമാർ പൊലീസ് ചട്ടങ്ങൾ ലംഘിച്ചതായും സ്‌പെഷൽ ബ്രാഞ്ച് ഡിൈവ.എസ്.പി അനീഷ്.വി.കോര ജില്ല പൊലീസ് മേധാവി ജി.ജയദേവിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു. റെയ്ഡിൽ പിടികൂടിയ പ്രതികളുടെ വിലാസം ഏഴുതിയതിൽ വീഴ്ചയുണ്ടായി. സേനയുടെ അന്തസ്സ് ഇടിച്ചുതാഴ്ത്തിയതായും കുറ്റപ്പെടുത്തുന്നുണ്ട്. റിപ്പോർട്ടിൻെറ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് വിവരം. െകാച്ചി റേഞ്ച് െഎ.ജിയാകും തീരുമാനമെടുക്കുക. കഴിഞ്ഞ 11 നാണ് മണർകാട് ടൗണിലെ ക്രൗൺ ക്ലബിൽ ശീട്ടുകളിക്കിടെ പൊലീസ് റെയ്ഡ് നടത്തി 18 ലക്ഷം രൂപ പിടിച്ചെടുത്തത്. 43 പേർക്കെതിരെ കേസെടുത്തിരുന്നു. പിന്നാലെ ക്രൗൺ ക്ലബ് സെക്രട്ടറി മണർകാട് മാലം വാവത്തിൽ കെ.വി സുരേഷും (മാലം സുരേഷ്) അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന മണർകാട് സ്റ്റേഷൻ ഹൗസ് ഓഫിസർ ആർ. രതീഷ്കുമാറും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തുവരികയായിരുന്നു. പൊലീസിനെ കുറ്റപ്പെടുത്തി സംസാരിച്ച രതീഷ്കുമാർ, കോടതിയെ സമീപിക്കാൻ ഉപദേശം നൽകുകയും ചെയ്തിരുന്നു. വിവാദമായതോടെ സംഭവെത്തക്കുറിച്ച് അന്വേഷിക്കാൻ സ്‌പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി അനീഷ് വി.കോരയെ ജില്ല പൊലീസ് മേധാവി ചുമതലപ്പെടുത്തുകയായിരുന്നു. രതീഷ്കുമാറിനെ മാറ്റി കാഞ്ഞിരപ്പള്ളി ഡി.ൈവ.എസ്.പി ജെ.സന്തോഷ്കുമാറിന് കേസിൻെറ അന്വേഷണവും കൈമാറിയിരുന്നു. വ്യാഴാഴ്ച കാഞ്ഞിരപ്പള്ളി ഡി.ൈവ.എസ്.പി ജെ.സന്തോഷ്കുമാറിൻെറ നേതൃത്വത്തിൽ യോഗം ചേർന്ന് കേസിൻെറ തുടർനടപടികൾ വിലയിരുത്തി. സമീപവാസികളടക്കമുള്ളവരുടെ മൊഴിയെടുക്കാൻ തീരുമാനിച്ചു. മൊഴിയെടുക്കേണ്ടവരുെട പട്ടിക തയാറാക്കി. ക്ലബിൽ പരിശോധന നടത്തും. സമീപ സ്ഥലങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങളും ശേഖരിക്കും. ക്ലബിനെതിരെ ഉയർന്ന പരാതികളെല്ലാം പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. ശീട്ടുകളി സ്ഥലത്തുനിന്നല്ല പണം പിടിച്ചതെന്ന് ക്ലബ് അധികൃതർ പരാതി നൽകിയ സാഹചര്യത്തിൽ മുഴുവൻ വിവരങ്ങളും പരിശോധിക്കാനും ധാരണയായിട്ടുണ്ട്. ഇതിനുപിന്നിൽ സമ്മർദമാണെന്ന് ആക്ഷേപമുണ്ട്. കേസിലെ പ്രതികളെ രക്ഷിക്കാൻ രാഷ്ട്രീയ- മത- പൊലീസ് സമ്മർദമുണ്ട്. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് നേരത്തേന്നെ അറിയാമായിരുന്നിട്ടും നടപടിയെടുത്തിരുന്നില്ല. പല പരാതികളും മുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story