Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2022 1:21 AM IST Updated On
date_range 23 Aug 2022 1:21 AM ISTപട്ടികജാതി യുവാക്കളെ കള്ളക്കേസില്‍ കുടുക്കിയതായി ആരോപണം
text_fieldsbookmark_border
മുണ്ടക്കയം: കഴിഞ്ഞ വ്യാഴാഴ്ച വണ്ടന്‍പതാല്‍ മേഖലയിലുണ്ടായ സംഘര്‍ഷത്തിൻെറ പേരില്‍ പട്ടികജാതി വിഭാഗത്തിലെ കുട്ടികളെയും യുവാക്കളെയും കള്ളക്കേസില്‍ കുടുക്കിയതായി കുടുംബാംഗങ്ങളും സാംബവ മഹാസഭ യൂനിറ്റ് ഭാരവാഹികളും വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു. 18ന് രാത്രി 7.15ന് കുളികഴിഞ്ഞ വന്ന പട്ടികജാതി യുവാക്കളെ സമീപവാസിയായ സ്ത്രീ വഴിയില്‍ തടയുകയും അസഭ്യം വിളിക്കുകയും ചെയ്തു. വിവരമറിഞ്ഞ് ഇവരിലൊരു കുട്ടിയുടെ മാതാവും ബന്ധുക്കളും എത്തി പ്രശ്‌നം താൽക്കാലികമായി പറഞ്ഞ് അവസാനിപ്പിച്ചെങ്കിലും പിന്നീട് ഈ വീട്ടമ്മയുടെ ഭര്‍ത്താവ് ഓട്ടോയിലെത്തി ഗര്‍ഭിണിയായ യുവതി അടക്കമുള്ളവരെ വഴിതടഞ്ഞു. ഇത് ചോദ്യംചെയ്ത പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ മർദിക്കുകയും ചെയ്തു. ഇത് സംബന്ധിച്ച് പൊലീസില്‍ വിവരം അറിയിച്ചെങ്കിലും അന്വേഷിക്കാന്‍ തയാറാകാതെ തങ്ങളെ മര്‍ദിച്ചവര്‍ പറഞ്ഞ മൊഴി രേഖപ്പെടുത്തി കേസെടുക്കുകയായിരുന്നെന്ന് പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ യുവാക്കളുടെ കുടുംബാംഗങ്ങൾ, സാംബവ മഹാസഭ യൂനിറ്റ് നേതാക്കളായ ഒ.ടി. രാജന്‍, വിജയന്‍ ഐലുപറമ്പില്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story