Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightട്രാവൻകൂർ...

ട്രാവൻകൂർ സിമന്‍റ്സിന് സർക്കാർ അടിയന്തര സഹായം നൽകണം -സി.പി.ഐ

text_fields
bookmark_border
ഏറ്റുമാനൂർ: പൊതുമേഖല സ്ഥാപനമായ ട്രാവൻകൂർ സിമന്‍റ്സിനെ സംരക്ഷിക്കാൻ സർക്കാർ അടിയന്തര സഹായം നൽകണമെന്ന് സി.പി.ഐ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. 1946ൽ തുടക്കം കുറിച്ച സ്ഥാപനം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. 600ലധികം തൊഴിലാളികൾ നേരിട്ടും ആയിരത്തിലധികം തൊഴിലാളികൾ പരോക്ഷമായും ജോലി ചെയ്തിരുന്ന സ്ഥാപനം വേമ്പനാട്ട് കായലിൽനിന്ന് കക്ക വാരൽ നിരോധിച്ചതിനെ തുടർന്നാണ് പ്രതിസന്ധിയിലായത്. കഴിഞ്ഞ എട്ടു വർഷമായി വേജ് ബോർഡ് തീരുമാനപ്രകാരമുള്ള ശമ്പള പരിഷ്‌കരണം നടപ്പായിട്ടില്ല. തൊഴിലാളികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായി. പിരിഞ്ഞുപോയ തൊഴിലാളികളുടെ ഗ്രാറ്റ്വിറ്റിയും നിലവിലെ തൊഴിൽ ചെയ്യുന്ന ജീവനക്കാരുടെ പി.എഫും കുടിശ്ശിക വരുത്തി. അന്യായമായി സർക്കാർ സിമന്‍റി‍ൻെറ പാട്ടം വർധിപ്പിച്ചത് കമ്പനിയെ കൂടുതൽ പ്രതിസന്ധിയിലാക്കി. 2010വരെ വർഷം 21,490 രൂപ പാട്ടം ആയിരുന്നത് പുതുക്കി നിശ്ചയിച്ചപ്പോൾ പ്രതിവർഷം 60 ലക്ഷം ആക്കിയാണ് വർധിപ്പിച്ചത്. വർധിപ്പിച്ച പാട്ടം ഉടൻ തന്നെ റദ്ദു ചെയ്യണം. കമ്പനിക്കെതിരെ ആരംഭിച്ച റവന്യൂ റിക്കവറി നടപടികൾ നിർത്തിവെക്കണം. കമ്പനിയുടെ നിലനിൽപിന് ആവശ്യമായ പ്രവർത്തന മൂലധനം അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story