Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2022 12:14 AM IST Updated On
date_range 9 Aug 2022 12:14 AM ISTമുല്ലപ്പെരിയാർ; വീടുകളിൽ വെള്ളം കയറി
text_fieldsbookmark_border
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്ന് കൂടുതൽ ജലം ഇടുക്കിയിലേക്ക് തുറന്നുവിട്ടതോടെ വണ്ടിപ്പെരിയാർ ടൗണിന് സമീപവും വള്ളക്കടവിലും നിരവധി വീടുകളിലും വെള്ളം കയറി. ഏക്കർ കണക്കിന് കൃഷിയിടങ്ങൾ വെള്ളത്തിൽ മുങ്ങി. അപകടസാധ്യത കണക്കിലെടുത്ത് നദീതീരത്തെ പത്തോളം കുടുംബത്തെ വണ്ടിപ്പെരിയാറ്റിലെ ക്യാമ്പിലേക്ക് മാറ്റി. തിങ്കളാഴ്ച ഉച്ചക്ക് രണ്ടോടെയാണ് അണക്കെട്ടിൽനിന്ന് ഇടുക്കിയിലേക്ക് കൂടുതൽ ജലം തുറന്നുവിട്ടത്. അണക്കെട്ട് സ്പിൽവേയിലെ 10 ഷട്ടർ 60 സെ.മീറ്ററിൽനിന്ന് 90 സെ.മീറ്റർ ആയി ഉയർത്തി വൈകീട്ട് അഞ്ചോടെ ജലം ഒഴുക്കുന്നത് സെക്കൻഡിൽ 7354 ഘന അടിയാക്കി വർധിപ്പിച്ചു. അണക്കെട്ടിൽനിന്ന് കൂടുതൽ ജലം ഒഴുകിയെത്തിയതോടെ നദീതീരപ്രദേശങ്ങളായ വണ്ടിപ്പെരിയാർ, വള്ളക്കടവ്, വികാസ് നഗർ, മഞ്ചുമല ആറ്റോരം, ചന്ദ്രവനം, കീരിക്കര എന്നിവിടങ്ങളിലെല്ലാം വെള്ളം കയറി. വള്ളക്കടവ് ചപ്പാത്ത് പാലം വെള്ളത്തിൽ മുങ്ങി. അപകടസാധ്യത മുന്നിൽക്കണ്ട് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൽ നേരിട്ടെത്തി വെള്ളം കയറിയ പ്രദേശങ്ങളിലെ ജനങ്ങൾക്ക് നിർദേശങ്ങൾ നൽകി. ഇപ്പോൾ ഒഴുകുന്ന അളവിൽ ജലം ഒഴുക്ക് തുടരുമെന്നും രാത്രിയിൽ അളവ് വർധിപ്പിക്കില്ലെന്നും മന്ത്രി നാട്ടുകാർക്ക് ഉറപ്പുനൽകി. പ്രദേശത്ത് അടിയന്തര സാഹചര്യങ്ങൾ നേരിടാൻ എൻ.ഡി.ആർ.എഫ് സംഘവും പൊലീസ്, അഗ്നിരക്ഷാസംഘങ്ങളും ക്യാമ്പ് ചെയ്യുന്നുണ്ട്. .............. Cap: ജലവിഭവ മന്ത്രി റോഷി അഗസ്റ്റ്യൻ വള്ളക്കടവ് പ്രദേശം സന്ദർശിക്കുന്നു Cap: മുല്ലപ്പെരിയാർ വെള്ളം കയറിയ വണ്ടിപ്പെരിയാർ മഞ്ചുമല ആറ്റോരം പ്രദേശം Cap: മുല്ലപ്പെരിയാർ വെള്ളത്തിൽ മുങ്ങിയ വള്ളക്കടവിലെ കൃഷിയിടങ്ങൾ ......
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
