Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2022 12:43 AM IST Updated On
date_range 5 Aug 2022 12:43 AM ISTറോഡ് തകർന്ന് പുഴയിൽ പതിച്ചു
text_fieldsbookmark_border
അടിമാലി: അടിമാലി-കുമളി ദേശീയപാതയിൽ . കല്ലാർകുട്ടിക്കും പനംകുട്ടിക്കും ഇടയിൽ പുതിയ പാലത്തിന് താഴെ വെള്ളക്കുത്തിന് സമീപം റോഡിന്‍റെ സംരക്ഷണഭിത്തി മുതിരപ്പുഴയാറ്റിലേക്ക് ഇടിയുകയായിരുന്നു. ഇതോടെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി കലക്ടർ അറിയിച്ചു. വ്യാഴാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. 2018ലെ പ്രളയത്തിൽ തകർന്ന ഭാഗം തന്നെയാണ് വീണ്ടും പുഴയിലേക്ക് ഇടിഞ്ഞത്. ശക്തമായ മഴയിൽ കല്ലാർകുട്ടി അണക്കെട്ടിന്‍റെ അഞ്ച് ഷട്ടറും തുറന്നിരുന്നു. വെള്ളത്തിന്‍റെ അതിസമ്മർദമാണ് സംരക്ഷണഭിത്തി തകരാൻ കാരണം. 2018ലെ പ്രളയത്തിൽ പനംകുട്ടിമല രണ്ടായി പിളരുകയും നിരവധി കുടുംബങ്ങളെ മാറ്റി പ്പാർപ്പിക്കുകയും ചെയ്തിരുന്നു. സമാന സാഹചര്യം ഇപ്പോൾ നിലനിൽക്കുന്നതായി നാട്ടുകാർ ഭയക്കുന്നു. അതിതീവ്രമഴയാണ് ഇവിടെ രേഖപ്പെടുത്തുന്നത്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കലക്ടർ അറിയിച്ചു. TDG Adimali road അടിമാലി-കുമളി ദേശീയപാതയിൽ റോഡിന്‍റെ സംരക്ഷണഭിത്തി തകർന്ന് പുഴയിൽ പതിച്ചപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story