Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമന്ത്രി വീണ ജോർജിന്‍റെ...

മന്ത്രി വീണ ജോർജിന്‍റെ വീടിന് സമീപം കരിങ്കൊടി പ്രതിഷേധം

text_fields
bookmark_border
കൊടുമൺ: ആരോഗ്യ മന്ത്രി വീണ ജോർജിനെ അങ്ങാടിക്കലെ വീടിന് സമീപം കരിങ്കൊടി കാണിച്ച അഞ്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. മന്ത്രിയുടെ പേഴ്സനൽ സ്റ്റാഫ് അംഗം അവിഷിത് വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫിസ് അക്രമിക്കാൻ എത്തിയതിൽ പ്രതിഷേധിച്ചായിരുന്നു കരിങ്കൊടി പ്രതിഷേധം. ശനിയാഴ്ച വൈകീട്ട് 3.45നാണ് കരിങ്കൊടി കാണിച്ചത്. അടൂർ പഴകുളത്ത് ഒരു പരിപാടിയിൽ പങ്കെടുക്കാൻ മന്ത്രി വീടിന് പുറത്തേക്ക് ഇറങ്ങവെ റോഡരികിൽനിന്ന യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്‍റ് എം.ജി. കണ്ണന്‍റെ നേതൃത്വത്തിലുള്ള പ്രവർത്തകർ മുദ്രാവാക്യം വിളികളോടെ കരിങ്കൊടി വീശി ഓടിയെത്തുകയായിരുന്നു. ഉടൻ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു നീക്കി. ജില്ല പ്രസിഡന്‍റ് എം.ജി. കണ്ണൻ, ജി. മനോജ്, എം.എം.പി. ഹസൻ, ജിജോ ചെറിയാൻ, അഭിജിത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാവിലെ മുതൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെന്‍റ് പീറ്റേഴ്‌സ് ജങ്ഷൻ, മൈലപ്ര തുടങ്ങി പല ഭാഗത്തായി റോഡിൽ പ്രതിഷേധിക്കാൻ എത്തിയിരുന്നു. വിവരം മുൻകൂട്ടിയറിഞ്ഞ മന്ത്രി വഴിമാറി സഞ്ചരിക്കുകയായിരുന്നു. പഴകുളത്തെ പരിപാടി കഴിഞ്ഞ് മടങ്ങവെ അടൂർ ബോയ്സ് ഹൈസ്കൂൾ ജങ്ഷനിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. അക്രമത്തിൽ പങ്കെടുത്തുവെന്ന് പറയുന്ന പേഴ്സനൽ സ്റ്റാഫ് അവിഷിത് 15 മുതൽ ജോലിയിൽ ഇല്ലെന്ന് മന്ത്രി പഴകുളത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ജൂൺ ആദ്യം ഇയാൾ ഉണ്ടായിരുന്നു. പിന്നീട് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തന്‍റെ ഓഫിസിൽനിന്ന് സംഭവത്തിന് മുമ്പ് പൊതുഭരണ വകുപ്പിന് കത്ത് നൽകിയതാണ്. എല്ലാത്തിനും തെളിവുകളുണ്ട്. പഞ്ചിങ് ഉൾപ്പെടെ പരിശോധിക്കാവുന്നതാണ്. മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ നുണയാണ്. ജനാധിപത്യ സംവിധാനത്തിൽ ആർക്കും പ്രതിഷേധിക്കാം. പ്രതിഷേധത്തെ ഭയക്കുന്നില്ല. ഓഫിസ് ആക്രമണത്തെ പാർട്ടിയും എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും എതിർത്തിട്ടുണ്ട്. പ്രതിഷേധിക്കാൻ ആർക്കും അവകാശമുണ്ടെന്നും മന്ത്രി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story