Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2022 5:49 AM IST Updated On
date_range 22 Jun 2022 5:49 AM ISTഇരട്ടപ്പാതയിൽ വേഗപരിശോധന നടത്തി
text_fieldsbookmark_border
കോട്ടയം: ഏറ്റുമാനൂര്‍-ചിങ്ങവനം ഇരട്ടപ്പാതയിൽ ചൊവ്വാഴ്ച വീണ്ടും വേഗപരിശോധന നടത്തി. രണ്ടു ബോഗികളുള്ള എൻജിൻ ഉപയോഗിച്ച് കുറുപ്പന്തറ സ്‌റ്റേഷനില്‍നിന്ന് ചിങ്ങവനംവരെയാണ് റെയിൽവേ നിർമാണ വിഭാഗത്തിൻെറ നേതൃത്വത്തിൽ പരിശോധന നടത്തിയത്. പരിശോധനയുടെ റിപ്പോർട്ട് റെയിൽവേയുടെ ചെന്നൈ ഓഫിസിലേക്ക് കൈമാറും. റിപ്പോർട്ട് പരിഗണിച്ചായിരിക്കും വേഗപരിധി ഉയർത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കുക. നിലവിൽ 50 കിലോമീറ്ററാണ് വേഗം. ഇത് 80 ആക്കി ഉയർത്തുന്നതിൻെറ ഭാഗമായാണ് രണ്ടാമത് പരിശോധന. കഴിഞ്ഞ മാസമാണ് ഇരട്ടപ്പാത നിർമാണം പൂർത്തിയാക്കി തുറന്നുകൊടുത്തത്. അതിന് മുന്നോടിയായി റെയിൽവേ സുരക്ഷ കമീഷൻ വേഗപരിശോധന നടത്തിയിരുന്നു. എന്നാൽ, ഒന്നാം പ്ലാറ്റ്ഫോമിൻെറ പണി നടക്കുന്നതിനാൽ സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി 50 കിലോമീറ്ററായി നിജപ്പെടുത്തി. ഒന്നാം പ്ലാറ്റ്ഫോമിൻെറ പണി പൂർത്തിയായതോടെയാണ് റെയിൽവേ നിർമാണ വിഭാഗത്തിൻെറ നേതൃത്വത്തിൽ രണ്ടാമത് വേഗപരിശോധന നടത്തുന്നത്. രണ്ടാമത്തെ പാതയിൽ നിലവിൽ 80-90കിലോമീറ്ററാണ് വേഗത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story