Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2022 5:42 AM IST Updated On
date_range 19 Jun 2022 5:42 AM ISTഇഴഞ്ഞിഴഞ്ഞ് പാലംപണി; വലഞ്ഞ് ജനം
text_fieldsbookmark_border
shoulder ആരുണ്ടിവിടെ ചോദിക്കാൻ...? വൈക്കം: വൈക്കം- വെച്ചൂർ റോഡിലെ അഞ്ചുമന പാലംപണി പൂർത്തിയാകാത്തതിൽ ജനം ദുരിതത്തിൽ. കിഫ്ബി 3.31 കോടി മുടക്കി പണിയുന്ന പാലമാണ് നിർമാണ കാലാവധി പിന്നിട്ടിട്ടും പൂർത്തിയാക്കാത്തത്. തോട് അടച്ചുള്ള നിർമാണമായതിനാൽ വെള്ളക്കെട്ടും രൂക്ഷമാണ്. നിർമാണത്തിനായി ആകെ മൂന്ന് തൊഴിലാളികൾ മാത്രമുള്ള പാലമാണിതെന്നാണ് നാട്ടുകാരുടെ പരിഹാസം. കഴിഞ്ഞ ഒന്നരവർഷമായി വിരലിലെണ്ണാവുന്ന തൊഴിലാളികളാണ് ഇവിടെ പണിയെടുക്കുന്നത്. തോട്ടിൽനിന്ന് വേണ്ടത്ര ഉയരമില്ലാതെയാണ് നിർമാണം. തോട്ടിലേക്കുള്ള ഓടകൾ മൂടിയതോടെ ഔട്പോസ്റ്റ് ജങ്ഷനിലും ദേവീവിലാസം സ്കൂളിലും മഴപെയ്താൽ വെള്ളക്കെട്ടാണ്. സ്കൂൾ തുറന്നതോടെ വിദ്യാർഥികൾ ഉൾപ്പെടെ ദിവസേന ഈ ദുരിതപാത കടന്നുവേണം പോകാൻ. തോട്ടിലെ നീരൊഴുക്ക് തടഞ്ഞിരിക്കുന്നതിനാൽ കാർഷിക മേഖലയും പ്രതിസന്ധിയിലായി. കടന്നുപോകുന്ന വാഹനങ്ങൾ അപകടത്തിൽപെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്യുന്നതായി പ്രദേശവാസികൾ ആരോപിക്കുന്നു. കഴിഞ്ഞ ഒക്ടോബറിൽ നിർമാണകാലാവധി കഴിഞ്ഞെങ്കിലും കരാറുകാർക്ക് മറുപടിയില്ല. ചോദിക്കേണ്ട ജനപ്രതിനിധികൾക്കും മിണ്ടാട്ടമില്ല. വിനോദസഞ്ചാരികൾക്കടക്കം ആലപ്പുഴ, എറണാകുളം ഭാഗത്തുനിന്ന് കുമരകത്തേക്ക് എത്തേണ്ട വഴിയിലാണ് ഇഴയുന്ന നിർമാണം. നിർമാണപ്രവൃത്തികൾ വേഗത്തിലാക്കണമെന്ന ആവശ്യവുമായി പ്രതിഷേധം ശക്തമാക്കാനുള്ള തീരുമാനത്തിലാണ് നാട്ടുകാർ. പടം: KTL Bridge അഞ്ചുമന പാലം p4 leadable
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story