Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഫയൽ തീർപ്പാക്കൽ...

ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞത്തിന് തുടക്കം

text_fields
bookmark_border
കോട്ടയം: വില്ലേജ് ഓഫിസ് തലംവരെയുള്ള വിവിധ സർക്കാർ ഓഫിസുകളിൽ തീർപ്പാക്കാതെ അവശേഷിക്കുന്ന ഫയലുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനായുള്ള തീവ്രയജ്ഞ പരിപാടിക്ക് ജില്ലയിൽ തുടക്കം. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. സെപ്റ്റംബർ 30നുള്ളിൽ തീർപ്പാകാത്ത ഫയലുകളുടെ നടപടി പൂർത്തീകരിക്കണം. സെക്രട്ടേറിയറ്റ് മുതൽ വില്ലേജ് ഓഫിസ് തലം വരെയുള്ള സർക്കാർ ഓഫിസുകളിലെ ഫയൽ തീർപ്പാക്കാനുള്ള സമഗ്രവും കാര്യക്ഷമവുമായ പദ്ധതികൾ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി നടപ്പാക്കും. വകുപ്പുതലത്തിൽ അതത്​ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിമാരും ജില്ലതലത്തിൽ ജില്ലയുടെ ചുമതലയുള്ള മന്ത്രിമാരും ഇതിനായുള്ള പ്രത്യേക കർമപരിപാടി നടപ്പാക്കും. വകുപ്പുതലത്തിലും ജില്ലതലത്തിലും പ്രത്യേക യോഗങ്ങൾ നടത്തി പുരോഗതി വിലയിരുത്തും. കോവിഡ് കാലത്ത് ഫയലുകൾ തീർപ്പാക്കാനുണ്ടായ കാലതാമസംമൂലം ഫയലുകൾ കെട്ടിക്കിടക്കാൻ ഇടയാക്കിയതിനെത്തുടർന്നാണ് തീവ്രയജ്ഞം നടത്തുന്നത്. തീർപ്പാക്കൽ ഘട്ടങ്ങളിൽ വകുപ്പ് തലത്തിലും ജില്ല/സംസ്ഥാന തലത്തിലും പുരോഗതി വിലയിരുത്തും. ഇത് സംബന്ധിച്ച് എല്ലാ മാസവും മന്ത്രിസഭ ചർച്ചനടത്തും. ഒക്ടോബർ പത്തിനകം ഓരോവകുപ്പും വകുപ്പിലെ പുരോഗതി സംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിക്കും. ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് വകുപ്പുകളുടെ സമാഹൃത തീർപ്പാക്കൽ വിശദാംശം ഒക്ടോബർ 15നകം പ്രസിദ്ധീകരിക്കും. ജീവനക്കാരെ മുഖ്യമന്ത്രി അഭിസംബോധന ചെയ്യുന്നത് തത്സമയം വീക്ഷിക്കുന്നതിനായി ജില്ലയിലെ വിവിധ ഓഫിസുകളിൽ ഓൺലൈൻ സംവിധാനം ഒരുക്കിയിരുന്നു. ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയിയും മുഖ്യമന്ത്രിക്കൊപ്പം ഓൺലൈനായി പരിപാടിയിൽ പങ്കെടുത്തു. കലക്​ടറേറ്റ് കോൺഫറൻസ് ഹാളിൽ കലക്ടർ ഡോ. പി.കെ. ജയശ്രീ, അഡീഷനൽ ജില്ല മജിസ്‌ട്രേറ്റ് ജിനു പുന്നൂസ്, ഡെപ്യൂട്ടി കലക്ടർമാർ, ജില്ലതല ഓഫിസർമാർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. പടം: KTL file ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ സർക്കാർ ജീവനക്കാരെ അഭിസംബോധന ചെയ്തപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story