Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 May 2022 5:36 AM IST Updated On
date_range 31 May 2022 5:36 AM ISTഭാര്യയെ കഴുത്തറുത്ത് കൊന്ന പ്രതിക്ക് ജീവപര്യന്തം
text_fieldsbookmark_border
തൊടുപുഴ: ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും. പെരുവന്താനം ആനചാരി കൊട്ടാരത്തിൽ വീട്ടിൽ ദേവസ്യ എന്ന അപ്പച്ചനെയാണ് തൊടുപുഴ അഡീഷനൽ സെഷൻസ് കോടതി ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷംകൂടി കഠിനതടവ് അനുഭവിക്കണം. 2015 മേയ് 26ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. ഭാര്യ മേരിയെ (65) രാത്രി അവർ താമസിച്ചിരുന്ന വീട്ടിലെ കിടപ്പുമുറിയിൽ വെച്ച് ദേവസ്യ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. നിരന്തരം വഴക്കുണ്ടാക്കുന്ന സ്വഭാവക്കാരനായ ഇയാൾ സ്ഥിരം മദ്യപിച്ചെത്തി ഭാര്യയെയും മക്കളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്താറുണ്ടായിരുന്നു. ഭീഷണി ഭയന്ന് ദേവസ്യയുടെ മകനും മകന്‍റെ ഭാര്യയും കുട്ടിയും തൊടുപുഴയിലേക്ക് താമസം മാറ്റിയിരുന്നു. മക്കളുടെയും അയൽവാസികളുടെയും മൊഴികളും സാഹചര്യത്തെളിവുകളും കേസിൽ നിർണായകമായി. പ്രോസിക്യൂഷന് വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. മനോജ് കുര്യൻ ഹാജരായി. ചിത്രം: TDG Prathi Devasya പ്രതി ദേവസ്യ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story