Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഭൂമി ഈടുവെച്ച് വായ്പ: ...

ഭൂമി ഈടുവെച്ച് വായ്പ: സഹകരണ വകുപ്പ് അന്വേഷണം തുടങ്ങി

text_fields
bookmark_border
ഉയര്‍ന്ന തുക വായ്പ അനുവദിച്ച പാഴ്ഭൂമി ബാങ്ക് തന്നെ ലേലത്തിൽ പിടിച്ചു ഏറ്റുമാനൂര്‍: സർവിസ് സഹകരണ ബാങ്കില്‍ ഭൂമി ഈടുവെച്ച് നല്‍കിയ വായ്പ ഇടപാടില്‍ വൻ ക്രമക്കേടെന്ന് ആരോപണം. ബാങ്ക് പ്രസിഡന്‍റ് നല്‍കിയ പരാതിയിൽ സംസ്ഥാന സഹകരണസംഘം രജിസ്ട്രാര്‍ അന്വേഷണം ആരംഭിച്ചു. പാഴ്ഭൂമിക്ക് ഉയര്‍ന്ന തുക വായ്പയായി അനുവദിക്കുകയും പിന്നീട് കുടിശ്ശികവരുത്തിയപ്പോള്‍ ആ ഭൂമി ബാങ്കുതന്നെ ലേലം കൊള്ളുകയുമായിരുന്നു. ഇതുവഴി ബാങ്കിന് വലിയ സാമ്പത്തികബാധ്യത ഉണ്ടാക്കിയെന്നാണ് ആരോപണം. ഓഡിറ്റിങ്ങിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഇതോടെയാണ് മുൻ ഭരണസമിതിക്കെതിരെ നിലവിലെ ബാങ്ക് പ്രസിഡന്‍റ് വര്‍ക്കി ജോയി പൂവം പരാതിനല്‍കിയത്. സംഘം യൂനിറ്റ് ഇന്‍സ്‌പെക്ടറാണ് അന്വേഷിക്കുന്നത്. ഈ കാലത്ത് സെക്രട്ടറി ഇന്‍ ചാര്‍ജായിരുന്ന ജെസമ്മ ജോണിന്‍റെ പെന്‍ഷന്‍ ആനുകൂല്യങ്ങളും മറ്റും തടഞ്ഞുവെക്കാനും ബാങ്ക് ഭരണസമിതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പേരൂരിലെ പാഴ്ഭൂമിക്ക് 40 ലക്ഷമാണ് ബാങ്ക് വായ്പയായി നല്‍കിയത്. വായ്പ തിരിച്ചടവ് മുടങ്ങിയതോടെ തുക 72 ലക്ഷമായി ഉയര്‍ന്നു. വസ്തു ലേലംപിടിക്കാന്‍ ആരും എത്താതിരുന്നതോടെ ബാങ്ക് സെക്രട്ടറി 72 ലക്ഷം രൂപക്ക് വസ്തു 2018 ജൂണ്‍ 13ന് ബാങ്കിന്‍റെ പേരില്‍ ലേലത്തിലെടുത്തു. പേരൂര്‍ വില്ലേജ് ഓഫിസിലെ വാല്യുവേഷന്‍ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാതെയാണ് ലേല നടപടിയെന്ന് ആരോപണമുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story