Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമണിച്ചന്‍റെ ജയില്‍...

മണിച്ചന്‍റെ ജയില്‍ മോചനം: സെക്രട്ടറിമാരോട് ഗവര്‍ണര്‍ വിശദീകരണം തേടിയേക്കും

text_fields
bookmark_border
തിരുവനന്തപുരം: കല്ലുവാതുക്കല്‍ വിഷമദ്യ ദുരന്തക്കേസില്‍ ജയിലില്‍ കഴിയുന്ന മണിച്ചന്‍റെ മോചനവുമായി ബന്ധപ്പെട്ട ഫയലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ ബന്ധപ്പെട്ട വകുപ്പു സെക്രട്ടറിമാരോട് വിശദീകരണം തേടിയേക്കും. നിരവധിപേരുടെ ജീവന്‍ കവര്‍ന്നതുമായി ബന്ധപ്പെട്ട കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ നിയമവശവും ഇപ്പോള്‍ സുപ്രീംകോടതിയില്‍ നിലവിലുള്ള കേസുമായി ബന്ധപ്പെട്ട വിഷയങ്ങളിലുമാകും വിളിച്ചുവരുത്തി വിശദീകരണം തേടുകയെന്നാണ് സൂചന. അഡ്വക്കറ്റ് ജനറലിന്‍റെ നിയമോപദേശം ഉള്‍പ്പെടെ അടങ്ങുന്ന ഫയലാണ്, സര്‍ക്കാര്‍ രാജ്ഭവന് കൈമാറിയത്. മണിച്ചന്‍ അടക്കം 33 തടവുകാരെ മോചിപ്പിക്കണമെന്ന സംസ്ഥാന സര്‍ക്കാർ ശിപാര്‍ശയാണ് ഗവര്‍ണറുടെ മുന്നിലുള്ളത്. മുംബൈയില്‍ ആയിരുന്ന ഗവര്‍ണര്‍ ശനിയാഴ്ചയാണ് തലസ്ഥാനത്ത് മടങ്ങിയെത്തിയത്. കഴിഞ്ഞ രണ്ടുദിവസങ്ങള്‍ അവധി ആയതിനാലാണ് ഇതുസംബന്ധിച്ച തീരുമാനം വൈകുന്നത്. ജയില്‍ മോചന ഫയലിനൊപ്പം പൊതുമേഖല സ്ഥാപനങ്ങളിലെ നിയമനത്തിന് പ്രത്യേക റിക്രൂട്ടുമെന്‍റ് ബോര്‍ഡ് രൂപവത്കരിക്കുന്നതിനുള്ള ഓര്‍ഡിനന്‍സും ഗവര്‍ണറുടെ പരിഗണനയിലുണ്ട്. സ്വന്തം ലേഖകന്‍ മണിച്ചന്‍റെ മോചന ഫയല്‍ കണ്ടിട്ടില്ലെന്ന് ഗവര്‍ണര്‍ തിരുവനന്തപുരം: കല്ലുവാതുക്കൽ വിഷമദ്യ ദുരന്തക്കേസില്‍ ജയിലില്‍ കഴിയുന്ന മണിച്ചന്‍റെ മോചനവുമായി ബന്ധപ്പെട്ട ഫയല്‍ താന്‍ കണ്ടിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍. ഫയല്‍ തന്‍റെ മുന്നിലെത്തുമ്പോള്‍ പരിഗണിക്കുമെന്നും തിരുവനന്തപുരം ചേങ്കോട്ടുകോണത്ത് മാധ്യമങ്ങളുമായി സംസാരിക്കവേ ഗവര്‍ണര്‍ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story