പട്ടാപ്പകൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; പ്രതികളുമായി തെളിവെടുപ്പ്
text_fieldsകൊല്ലം: പട്ടാപ്പകൽ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുമായി തെളിവെടുപ്പ് നടത്തി.
മരുത്തടി ഓഞ്ചേലിൽ കിഴക്കതിൽ വിഷ്ണുവിനെ ബൈക്ക് തടഞ്ഞുനിർത്തി കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളായ തമിഴ്നാട് മധുര സ്വദേശി പ്രകാശ്, മകൻ രാജപാണ്ഡ്യൻ എന്നിവരെയാണ് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. വള്ളിക്കാവിലെ പ്രതികളുടെ വീട്ടിലായിരുന്നു ആദ്യം തെളിവെടുപ്പ്.
തുടർന്ന് കൊലപാതകം നടന്ന ജവാൻമുക്കിൽ പ്രതികളെ എത്തിച്ച് തെളിവെടുത്തു. സംഭവസമയത്തുണ്ടായ ആക്രമണങ്ങളും അതിനുശേഷം കൊലപ്പെടുത്താനുണ്ടായ സാഹചര്യവും കൊലചെയ്ത രീതികളും പ്രതികൾ പൊലീസിനോട് വിവരിച്ചു. പ്രതികൾ താമസിക്കുന്ന വീടിെൻറ സമീപവാസികളിൽ പൊലീസ് കാര്യങ്ങൾ ചോദിച്ചറിഞ്ഞു.
സുഹൃത്തുമായി വന്ന ബൈക്ക് തടഞ്ഞുനിർത്തിയാണ് പ്രകാശ് വിഷ്ണുവിനെ കൊലപ്പെടുത്തിയത്. ഒന്നാം പ്രതി പ്രകാശിന് ഇറച്ചിവെട്ടും രണ്ടാം പ്രതി രാജ പാണ്ഡ്യന് നായ്ക്കളെ വളർത്തി വിൽപനയുമാണ് തൊഴിൽ. ശക്തികുളങ്ങര സി.ഐ എൻ.ആർ. ജോസ്, എസ്.ഐ ബിജു, ടി. സത്യദാസ്, സ്പെഷൽ ബ്രാഞ്ച് എസ്.ഐ ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ തെളിവെടുപ്പിനെത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.