Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഡോ. വന്ദനദാസ് വധം;...

ഡോ. വന്ദനദാസ് വധം; മൊഴി നൽകി സാക്ഷികൾ

text_fields
bookmark_border
dr vandanadas murder
cancel
camera_alt

ഡോ. വന്ദനദാസ്

കൊല്ലം: കൊട്ടാരക്കര ഗവ. ആശുപത്രിയിൽ പ്രതി സന്ദീപിന്‍റെ ആക്രമണത്തിൽ പരിക്കേറ്റ ഡോ. വന്ദന ദാസിനെ ചികിത്സക്കായി ആശുപത്രിയിൽ എത്തിച്ചത് പൊലീസ് ജീപ്പിലെന്ന് വിചാരണക്കിടയിൽ കോടതിയിൽ സാക്ഷിമൊഴി. പൂയപ്പള്ളി പൊലീസ് സ്റ്റേഷനിലെ ജീപ്പിൽ താനാണ് കൊണ്ടുപോയതെന്ന് കേസിലെ സാക്ഷിയായ പൊലീസ് ഡ്രൈവർ ബിനീഷ് കോടതിയിൽ മൊഴി നല്കി.

കൊല്ലം അഡീ.സെഷൻസ് ജഡ്ജി പി.എൻ. വിനോദിന് മുമ്പാകെയാണ് മൊഴി നല്കിയത്. ആശുപത്രി അത്യാഹിത വിഭാഗത്തിൽ വെച്ച് പ്രതി മറ്റ് ആളുകളെ ആക്രമിച്ചതുകണ്ട്, താൻ പ്രതിയെ കീഴടക്കാൻ പരമാവധി ശ്രമിച്ചതായും സാക്ഷി പറഞ്ഞു. പ്രതിയുടെ അക്രമം തടയാൻ ശ്രമിക്കുന്നതും വന്ദന ദാസിനെ ചികിത്സക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതും ഉപ്പെടെയുള്ള വീഡിയോ ദൃശ്യങ്ങൾ കോടതിയിൽ സാക്ഷി തിരിച്ചറിഞ്ഞു.

ആശുപത്രിയിൽ കൊണ്ടുവന്ന പ്രതി സന്ദീപിനെ ഡോക്ടർമാരായ ഷിബിനും വന്ദന ദാസും പരിശോധിക്കവെ കൂടെയുണ്ടായിരുന്ന ആശുപത്രി ജീവനക്കാരി ജയന്തിയെയും കോടതിയിൽ വിസ്തരിച്ചു. കൊട്ടാരക്കര ഗവ. ആശുപത്രിയിലെ മുറിയിൽ പ്രതിയെ ഡോക്ടർമാർ പരിശോധിക്കുന്ന ദൃശ്യങ്ങൾ പ്രതി സ്വന്തം മൊബൈൽ ഫോണിൽ പകർത്തിയിരുന്നത് പൊലീസ് കണ്ടെടുത്തത് കോടതിയിൽ പ്രദർശിപ്പിക്കാൻ സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. പ്രതാപ് ജി. പടിക്കൽ അനുവാദം തേടി.

തുടർന്ന് കോടതിയിൽ പ്രദർശിപ്പിച്ച ദൃശ്യങ്ങൾ സാക്ഷി തിരിച്ചറിഞ്ഞു. ഡോ. വന്ദനാ ദാസിന്‍റെ സഹപാഠിയായിരുന്ന ഡോ. സുബീനയെയും വിസ്തരിച്ചു. ഗുരുതരാവസ്ഥയിൽ ആയിരുന്ന വന്ദനയെ വിദദ്ധ വിദഗ്ധചികിത്സക്കായി കൊണ്ടുപോയ ആംബുലൻസിൽ താൻ ഉണ്ടായിരുന്നതായും വന്ദനയുടെ അവസ്ഥ വളരെ ഗുരുതരമായിരുന്നുവെന്നും സാക്ഷി കോടതിയിൽ മൊഴി നല്കി. കേസിലെ തുടർ വിസ്താരം തിങ്കളാഴ്ച നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam Newswitnessedstatement collectedVandana Das Murder
News Summary - Witnesses gave statements in Dr Vandana Das murder
Next Story