Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightPunalurchevron_rightഅച്ചൻകോവിലിൽ...

അച്ചൻകോവിലിൽ ജനവാസമേഖലയിൽ കൃഷിക്ക് നാശമുണ്ടാക്കുന്ന, കാട്ടുപന്നികളെ വെടിവെച്ചു കൊന്നു തുടങ്ങി

text_fields
bookmark_border
wild boar
cancel
camera_alt

അച്ചൻകോവിൽ പട്ടികവർഗ കോളനിക്ക് സമീപം

കൃഷിയിടത്തിൽ വെടിവെച്ചു കൊന്ന കാട്ടുപന്നി

പുനലൂർ: അച്ചൻകോവിൽ ജനവാസമേഖലയിൽ കൃഷിക്ക് നാശമുണ്ടാക്കുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊന്നു തുടങ്ങി. ആര്യങ്കാവ് പഞ്ചായത്ത് അധികൃതരുടെ മേൽനോട്ടത്തിൽ വർക്കലയിൽനിന്നുള്ള അഞ്ച് സംഘമാണ് നാടൻ തോക്കുമായെത്തി പന്നികളെ വെടിവെക്കുന്നത്. ജനവാസമേഖലയിൽ ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ പഞ്ചായത്ത് പ്രസിഡന്റുമാർക്ക് സർക്കാർ നൽകിയ പ്രത്യേക അനുമതിയുടെ അടിസ്ഥാനത്തിലാണിത്.

വെടിവെച്ചു കൊന്ന കാട്ടുപന്നികളെ കൂട്ടിയിട്ടിരിക്കുന്നു

ശനിയാഴ്ച വൈകിട്ട് വരെ 10 പന്നികളെ കൊന്നു. അച്ചകോവിൽ പട്ടികജാതി കോളനി പരിസരത്തുനിന്നാണ് രണ്ട് പന്നികളെ വെടിവെച്ചത്. ആറുമാസം മുമ്പ് പത്തു പന്നികളെ വെടിവെച്ച് കൊന്നിരുന്നു. കൊല്ലുന്ന പന്നികളെ കുഴിച്ചുമൂടാനുള്ള ചെലവിനുള്ള തുക പഞ്ചായത്തിന് കണ്ടെത്താൻ കഴിയാത്തതിനാൽ വെടിവെക്കുന്നത് നിർത്തിവെച്ചിരിക്കുകയായിരുന്നു. ജനവാസമേഖലയിൽ പന്നികളുടെ ശല്യം വീണ്ടും രൂക്ഷമായതോടെ വെടിവെച്ചു കൊല്ലാൻ പഞ്ചായത്ത് തീരുമാനിക്കുകയായിരുന്നു. കൊന്ന പന്നികളെ സംസ്കരിക്കാൻ സി.പി.എം പ്രവർത്തകർ സംവിധാനം ഒരുക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:killingwild boarwild boar menace
News Summary - wild boar menace in Achankovil-started to killing
Next Story