Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightPunalurchevron_right...

ബി.ജെ.പിയിൽനിന്ന് രാജിെവച്ച് കോൺഗ്രസിലും സി.പി.എമ്മിലും ചേർന്നവരുടെ വാഹനങ്ങൾ തകർത്തു

text_fields
bookmark_border
ബി.ജെ.പിയിൽനിന്ന് രാജിെവച്ച് കോൺഗ്രസിലും സി.പി.എമ്മിലും ചേർന്നവരുടെ വാഹനങ്ങൾ തകർത്തു
cancel
camera_alt

ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേർന്ന അനിൽകുമാറിെൻറ മാരുതി കാർ ആര്യങ്കാവിൽ തകർത്ത നിലയിൽ

പുനലൂർ: ആര്യങ്കാവിൽ ബി.ജെ.പിയിൽനിന്ന് രാജിെവച്ച് കോൺഗ്രസിലും സി.പി.എമ്മിലും ചേർന്ന രണ്ടുപേരുടെ വാഹനങ്ങൾ തകർത്തു. കോൺഗ്രസിൽ ചേർന്ന അനിൽകുമാറിെൻറ കാർ, സി.പി.എമ്മിലായ ഷാജുവിെൻറ ഓട്ടോ റിക്ഷ എന്നിവയാണ് തകർത്തത്. ബി.ജെ.പിയുടെ സജീവ പ്രവർത്തകരായിരുന്ന ഇരുവരും ആര്യങ്കാവ് റെയിൽവേ റോഡിന് സമീപത്താണ് താമസം.

വാഹനങ്ങൾ ദേശീയപാതയോരത്താണ് നിർത്തിയിടുന്നത്. ഞായറാഴ്ച രാത്രി പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ തിങ്കളാഴ്ച രാവിലെയാണ് തകർത്തനിലയിൽ കണ്ടെത്തിയത്. ഇതിനെ ചൊല്ലി ആര്യാൻകാവിൽ സംഘർഷാവസ്ഥയുണ്ട്. തെന്മല സി.ഐയുടെ നേതൃത്വത്തിൽ കേെസടുത്ത് അന്വേഷണം തുടങ്ങി. പ്രതികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് സി.പി.എം പ്രവർത്തകർ തിങ്കളാഴ്ച വൈകീട്ട് പ്രതിഷേധപ്രകടനം നടത്തി.

വാഹനം തകർത്ത സംഭവത്തിൽ പുനലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് സി. വിജയകുമാർ പ്രതിഷേധിച്ചു. ദീർഘകാലത്തെ ബി.ജെ.പി ബന്ധം ഉപേക്ഷിച്ചാണ് എസ്.എൻ.ഡി.പി ശാഖ പ്രസിഡൻറ് കൂടിയായ അനിൽകുമാറും മറ്റ് നിരവധി ആളുകളും കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്. തെന്മല പൊലീസിൽ ഇതുസംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്. കുറ്റക്കാരെ കണ്ടെത്തി കർശനമായ നടപടി ഇക്കാര്യത്തിൽ ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:resignedBJP
News Summary - The vehicles of those who had resigned from the BJP were destroyed
Next Story