കഴുതുരുട്ടി തടയണയിലെ മണ്ണ് നീക്കിത്തുടങ്ങി
text_fieldsപുനലൂർ: കഴുതുരുട്ടിയാറ്റിലെ നീരൊഴുക്കിന് തടസ്സമായിരുന്ന തടയണപാലത്തിലെ മൺകൂന നീക്കിത്തുടങ്ങി. കഴിഞ്ഞ പ്രളയത്തിലാണ് വനാന്തരങ്ങളിൽ നിന്ന് വൻതോതിൽ മണ്ണും തടിയും മറ്റും തടയണയിൽ അടിഞ്ഞുകൂടിയത്. ഇതുകാരണം തടയണ നികന്ന് വെള്ളം കെട്ടിനിൽക്കാത്ത നിലയിലായിരുന്നു.
ഈ വേനലിൽ വെള്ളം കെട്ടിനിൽക്കാതിരുന്നതിനാൽ പരിസരങ്ങളിലെ കുടുംബങ്ങൾക്ക് കുടിവെള്ള ക്ഷാമം നേരിട്ടിരുന്നു.
ഇതിനെതിരെ വ്യാപകമായ പരാതി ഉയർന്നതിനെ തുടർന്നാണ് ജലസേചന വിഭാഗം പൊക്ലൈനർ ഉപയോഗിച്ച് മണ്ണ് നീക്കാൻ തയാറായത്. അതേ സമയം നീക്കുന്ന മണ്ണ് ആറ്റിന്റെ തീരത്ത് തന്നെ കൂട്ടിയിടുന്നതിനാൽ മഴയാകുമ്പോൾ വീണ്ടും ഒലിച്ചിറങ്ങുമെന്ന് നാട്ടുകാർ പറഞ്ഞു. നീക്കം ചെയ്യുന്ന മണ്ണ് തടയണക്ക് താഴെയോ മറ്റെവിടെയെങ്കിലുമോ തള്ളണമെന്നാണ് ഇവരുടെ ആവശ്യം. ഇത് ചെലവേറിയതിനാൽ അധികൃതർ തയാറായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.