Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightPunalurchevron_rightകേരളത്തിലേക്ക് പാറ...

കേരളത്തിലേക്ക് പാറ വരവ്; തമിഴ്നാട്ടിൽ പ്രതിഷേധം ശക്തം

text_fields
bookmark_border
rock
cancel
camera_alt

പാറ ഉൽപന്നങ്ങൾ കേരളത്തിലെക്ക് കൊണ്ടുവരുന്നതിനെതിരെ എ.ഡി.എം.കെയുടെ നേതൃത്വത്തിൽ ചെങ്കോട്ട

താലൂക്ക് ഓഫിസിനു മുന്നിൽ നടന്ന സമരം

പുനലൂർ: കേരളത്തിലേക്ക് വൻതോതിൽ പാറ ഉൽപന്നങ്ങൾ കൊണ്ടുവരുന്നതിൽ തമിഴ്നാട്ടിൽ പ്രതിഷേധം ശക്തമാകുന്നു. അടുത്ത ദിവസങ്ങളിലായി കർഷകകരുടെ കൂട്ടായ്മ അടക്കം ചെങ്കോട്ടയിലും തെങ്കാശിയിലും സമരവുമായി രംഗത്തുവന്നു.

കഴിഞ്ഞദിവസം പ്രതിപക്ഷമായ എ.ഡി.എം.കെയുടെ നേതൃത്വത്തിൽ ചെങ്കോട്ട താലൂക്ക് ഓഫിസിനു മുന്നിലും ഉപരോധവും പ്രതിഷേധ പ്രകടനവും നടത്തി.

അമിതമായി പാറ പൊട്ടിക്കുന്നത് തമിഴ്നാടിന്റെ പ്രകൃതിയെ പ്രതികൂലമായി ബാധിക്കുമെന്നാണ് ഇവരുടെ വാദം. കാലാവസ്ഥയിലടക്കം വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നും ചൂട് കഠിനമാകുവാനും ജലക്ഷാമത്തിനും വരെ കാരണമാകുമെന്നും സമരത്തിലുള്ള സംഘടനകൾ പ്രചരിപ്പിക്കുന്നുണ്ട്.

അഞ്ച് വർഷമായി ദിവസവും മുന്നൂറോളം ലോഡ് പാറ ഉൽപന്നം ആര്യങ്കാവ് വഴി കേരളത്തിലേക്ക് എത്തുന്നുണ്ട്. കേരളത്തിൽ വിലവർധനവും ക്ഷാമവും കാരണം അടുത്ത കാലത്തായി സംസ്ഥാനത്തെ സർക്കാരിന്‍റെയടക്കം പ്രമുഖ നിർമാണ കരാറുകാർ തമിഴ്നാട്ടിൽ നിന്നാണ് പാറ ഉൽപന്നങ്ങൾ കൊണ്ടുവരുന്നത്.

സാധന ലഭ്യതയും വിലക്കുറവുമാണ് കരാറുകാരെ ആകർഷിക്കുന്നത്. ശക്തമായ സമരത്തിലൂടെ കടുത്ത നിയന്ത്രണം കൊണ്ടുവരുന്നതിനാണ് സംഘടനകൾ ലക്ഷ്യമിടുന്നത്. സംഘടനകളുടെ സമ്മർദ്ദത്തെ തുടർന്ന് ചെറിയതോതിൽ നിയന്ത്രണങ്ങൾ ഇതിനകം ഏർപ്പെടുത്തി.

പുളിയറയിലെ ചെക് പോസ്റ്റിൽ വൈകുന്നേരം എത്തുന്ന ലോഡുകൾ പിറ്റേദിവസം രാവിലെയാണ് കയറ്റി വിടുന്നത്. അടുത്തിടെ പത്ത് വീലിൽ കൂടുതലുള്ള വാഹനങ്ങളിൽ ലോഡ് കയറ്റി വരുന്നതും നിരോധിച്ചു.

തെങ്കാശി, തിരുനെൽവേലി ജില്ലകളുടെ പ്രാന്തപ്രദേശങ്ങളിലുള്ള ക്വാറികളിൽ നിന്നും ക്രഷർ യൂനിറ്റുകളിൽ നിന്നുമാണ് ഇപ്പോൾ ഉൽപന്നങ്ങൾ എത്തിക്കുന്നത്. അമിത അളവിൽ ലോഡ് കയറ്റി വാഹനങ്ങൾ വരുന്നത് അവിടെയും റോഡുകൾ തകരുന്നതും നിരവധിയായ അപകടങ്ങൾക്കിടയാക്കുന്നതും നാട്ടുകാരുടെ എതിർപ്പിന് കാരണമായിട്ടുണ്ട്.

കടുത്ത നിയന്ത്രണങ്ങൾ വരുകയാണെങ്കിൽ കേരളത്തിൽ നിർമാണ മേഖലയിൽ പ്രതിസന്ധിയും നിർമാണ ചെലവുകൾ ഉയരുവാനും ഇടയാക്കും. എ.ഡി.എം.കെ തെങ്കാശി തെക്ക്, വടക്ക് ജില്ല കമ്മിറ്റികളുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച നടന്ന സമരത്തിന് നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. മുൻ മന്ത്രി ആർ.പി. ഉദയകുമാർ ഉൾപ്പടെയുള്ള നേതാക്കൾ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil Naduprotestrock arrivalKerala News
News Summary - Rock arrival in Kerala-Protests are strong in Tamil Nadu
Next Story