Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightPunalurchevron_rightകല്ലട പദ്ധതി കനാലിൽ 10...

കല്ലട പദ്ധതി കനാലിൽ 10 വർഷത്തിലെ മികച്ച നീരൊഴുക്ക്

text_fields
bookmark_border
കല്ലട പദ്ധതി കനാലിൽ 10 വർഷത്തിലെ മികച്ച നീരൊഴുക്ക്
cancel
camera_alt

കല്ലട പദ്ധതിയുടെ വലതുകര കനാൽ നിറഞ്ഞൊഴുകുന്നു

പുനലൂർ: കടുത്ത വരൾച്ച കണക്കിലെടുത്ത് കല്ലട ജലസേചന പദ്ധതിയുടെ കനാലിലൂടെ പരമാവധി വെള്ളമൊഴുക്കിത്തുടങ്ങിയതായി കെ.ഐ.പി. മൂന്ന് ജില്ലകളിൽ വെള്ളമെത്തുന്ന വലതുകരയിൽ 2.65 മീറ്റർ വെള്ളമൊഴുക്കുന്നുണ്ട്. 10 വർഷത്തിനു ശേഷമാണ് ഇത്ര വലിയ അളവിൽ വെള്ളമൊഴുക്കുന്നതെന്ന് കെ.ഐ.പി അധികൃതർ പറഞ്ഞു.

വലതുകരയിൽ ഇനിയും 10 സെ. മീറ്റർ കൂടി വെള്ളമൊഴുക്കണമെന്ന് ആവശ്യമുണ്ടെങ്കിലും സുരക്ഷാ കാരണങ്ങളാൽ ഇത് സംബന്ധിച്ച് ഉന്നത അധികൃതരുടെ തീരുമാനമുണ്ടായിട്ടില്ല. എന്നാൽ, കൊല്ലം ജില്ലയിൽ മാത്രം പ്രയോജനം ലഭിക്കുന്ന ഇടതുകര കനാലിൽ 1.90 മീറ്റർ അളവിലാണ് വെള്ളമൊഴുക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ കാർഷിക ജലസേചന പദ്ധതിയാണ് 50 വർഷം പിന്നിട്ട തെന്മല ആസ്ഥാനമായുള്ള കല്ലട പദ്ധതി.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലൂടെയാണ് ഏറ്റവും വലിയ കനാൽ ശൃംഖലയായ വലതുകര കടന്നുപോകുന്നത്. ഇവിടങ്ങളിലെ കൃഷി കൂടാതെ, വേനൽക്കാലത്ത് കുടിവെള്ളത്തിനും വലതുകരയിലെ വെള്ളം പ്രധാന ആശ്രയമാണ്. തെന്മല പരപ്പാർ ഡാമിൽ വെള്ളം സംഭരിച്ചാണ് വൈദ്യുതി ഉൽപാദനത്തിനുശേഷം കനാലുകളിലും കല്ലടയാറ്റിലുമൊഴുക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kallada irrigation projectwater flow
News Summary - Kallada project -canal-Best water flow in 10 years
Next Story