ഇന്ധനവില കുറക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച മാർച്ച്; ലാത്തിച്ചാർജിൽ പ്രവർത്തകർ ചിതറി ഓടി
text_fieldsഇന്ധന നികുതി കുറക്കാത്തതിൽ പ്രതിഷേധിച്ച് യുവമോർച്ച ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി കെ.എൻ. ബാലഗോപാലിെൻറ കൊട്ടാരക്കരയിലെ ഓഫിസിലേക്ക് നടത്തിയ മാർച്ച്
കൊട്ടാരക്കര: സംസ്ഥാനത്ത് ഇന്ധന നികുതി കുറക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി കെ.എൻ. ബാലഗോപാലിെൻറ കൊട്ടാരക്കരയിലെ ഓഫിസിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി. പുലമൺ ജങ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് മന്ത്രിയുടെ ഓഫിസിനു സമീപം പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെയാണ് പൊലീസ് ലാത്തിച്ചാർജ് നടത്തിയത്. പ്രവർത്തകർ ചിതറി ഓടി. നിരവധി യുവമോർച്ച പ്രവർത്തകർക്കും ഒരു പൊലീസുകാരനും പരിക്കേറ്റു.
ബി.ജെ.പി ജില്ല പ്രസിഡൻറ് ബി. ഗോപകുമാർ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. അറസ്റ്റ് ചെയ്ത പ്രവർത്തകരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പ്രവർത്തകർ കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ഏഴുപേരെ അറസ്റ്റ് ചെയ്തതായും നൂറോളം പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായും കൊട്ടാരക്കര പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

