പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 10 വർഷം കഠിനതടവ്
text_fieldsകൊല്ലം: പൂതക്കുളം മിനി സ്റ്റേഡിയത്തിന് സമീപം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ഉജയന് (38) പത്ത് വർഷം കഠിനതടവും 50000 രൂപ പിഴയും ശിക്ഷ. പോക്സോ സ്പെഷൽ കോടതിയായ കൊല്ലം ഫസ്റ്റ് അഡീഷനൽ ഡിസ്ട്രിക് സെഷൻസ് കോടതി ജഡ്ജി ഹരികുമാറാണ് ശിക്ഷ വിധിച്ചത്.
11 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ചതിന് പരവൂർ െപാലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. 2017 ജനുവരിയിൽ എസ്.ഐ ബി. ഷെഫീക്ക് രജിസ്റ്റർ ചെയ്ത കേസിെൻറ അന്വേഷണം തുടർന്ന് നടത്തിയത് അന്നത്തെ ഇൻസ്പെക്ടറായിരുന്ന നസീറാണ്. എസ്.ഐമാരായ വിജയകുമാർ, അനിൽകുമാർ എന്നിവർ ഉൾപ്പെട്ട ടീമാണ് അന്വേഷണം നടത്തിയത്.
കുട്ടിയുടെ അടുത്ത ബന്ധു പ്രതിയായി ഉൾപ്പെട്ട കേസിൽ േപ്രാസിക്യൂഷൻ ഹാജരാക്കിയ രേഖകളുടെയും, മുപ്പതോളം സാക്ഷികളിൽ നിന്നും കോടതി നടത്തിയ തെളിവെടുപ്പിെൻറയും അടിസ്ഥാനത്തിലാണ് വിധി പ്രഖ്യാപിച്ചത്. േപ്രാസിക്യൂഷന് വേണ്ടി പബ്ലിക് േപ്രാസിക്യൂട്ടർ സുഭദ്രൻ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.