Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_right1011 കുടുംബങ്ങൾക്ക്...

1011 കുടുംബങ്ങൾക്ക് സ്വപ്നസാഫല്യം ജില്ലയിൽ പട്ടയങ്ങൾ വിതരണം ചെയ്തു

text_fields
bookmark_border
1011 കുടുംബങ്ങൾക്ക് സ്വപ്നസാഫല്യം ജില്ലയിൽ പട്ടയങ്ങൾ വിതരണം ചെയ്തു
cancel

കൊല്ലം: സംസ്ഥാനത്ത് രണ്ട് ലക്ഷം പേര്‍ക്ക് സർക്കാറിെൻറ കാലാവധി തീരുന്നതിന് മുമ്പ് പട്ടയം നല്‍കണമെന്നതാണ് ലക്ഷ്യമെന്ന് മന്ത്രി ഇ‍. ചന്ദ്രശേഖരന്‍. പട്ടയമേളയുടെ ജില്ലതല ഉദ്ഘാടനം വിഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

50 വര്‍ഷത്തോളം അനിശ്ചിതത്വത്തിലായിരുന്ന കൊട്ടാരക്കര താലൂക്കിലെ വേങ്ങൂരിലെ 64.55 ഹെക്ടര്‍ വനഭൂമി പട്ടയമുൾപ്പെടെ 1011 പട്ടയങ്ങളാണ് താലൂക്കടിസ്ഥാനത്തില്‍ ജില്ലയില്‍ വിതരണം ചെയ്തത്. ഇതില്‍ 886 എല്‍.എ പട്ടയങ്ങള്‍, 71 എല്‍.ടി പട്ടയങ്ങള്‍, രണ്ട് കൈവശരേഖ, നാല് മിച്ചഭൂമി, 48 മിച്ചഭൂമി സാധൂകരണം എന്നിവയാണുള്ളത്. ഏറ്റവും കൂടുതല്‍ പട്ടയങ്ങള്‍ വിതരണം ചെയ്തത് കൊട്ടാരക്കര താലൂക്കിലാണ്. 746 കുടുംബങ്ങള്‍ക്കാണ് പട്ടയം ലഭിച്ചത്. പുനലൂർ -133, കുന്നത്തൂര്‍ -ആറ്, കരുനാഗപ്പള്ളി -17, പത്തനാപുരം -25, കൊല്ലം -55 എന്നിങ്ങനെയാണ് പട്ടയങ്ങള്‍. 29 ദേവസ്വം പട്ടയങ്ങളും വിതരണം ചെയ്തു.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ 55 കുടുംബങ്ങള്‍ക്കുള്ള പട്ടയവിതരണം നടത്തി. വാടി ^തങ്കശ്ശേരി തുറമുഖ റോഡ് വികസനത്തിെൻറ ഭാഗമായി ഏറ്റെടുത്ത കൊല്ലം വെസ്റ്റ് വില്ലേജില്‍ സര്‍ക്കാറിെൻറയും ഫിഷറീസ് വകുപ്പിെൻറയും കൈവശമുണ്ടായിരുന്ന പുറമ്പോക്ക് സ്ഥലത്തിെൻറ പട്ടയവും പ്രത്യേക ഉത്തരവിലൂടെ നല്‍കി. ഫിഷറീസ് വഴി പട്ടയം ലഭിച്ചവര്‍ക്ക് വീടുവെക്കാനുള്ള നാലുലക്ഷം രൂപ ധനസഹായവും നല്‍കുമെന്ന് മന്ത്രി പറഞ്ഞു.

പുനലൂര്‍ പേപ്പര്‍ മില്ലിലെയും തെന്മല അടക്കമുള്ള വനമേഖലയിലെയും കൈവശഭൂമികള്‍ക്ക് വിതരണം ചെയ്യാനുദ്ദേശിക്കുന്ന പട്ടയങ്ങള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതനുസരിച്ച് നല്‍കുമെന്ന് പുനലൂരില്‍ പട്ടയവിതരണം നടത്തിയ മന്ത്രി കെ. രാജു പറഞ്ഞു. 143 കുടുംബങ്ങള്‍ക്കാണ് പട്ടയം ലഭിച്ചത്.

കൊട്ടാരക്കര താലൂക്കിലെ വേങ്ങൂര്‍ നിവാസികളുടെ തലമുറകള്‍ നീണ്ട കാത്തിരിപ്പിന് പരിസമാപ്തിയായെന്ന് അധ്യക്ഷതവഹിച്ച് പട്ടയവിതരണം നടത്തിയ മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ പറഞ്ഞു.

ഇളമാട് വില്ലേജില്‍ സംരക്ഷിത വനഭൂമി കേസില്‍ കക്ഷികളായ 17 വിമുക്തഭടന്മാര്‍ക്കും പ്രസ്തുത ഭൂമിയിലെ അറുന്നൂറില്‍പരം കൈവശാവകാശക്കാര്‍ക്കും പട്ടയം നല്‍കി.

പത്തനാപുരത്ത് 25 കുടുംബങ്ങള്‍ക്കുള്ള പട്ടയവിതരണം കെ.ബി. ഗണേഷ്കുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. കുന്നത്തൂര്‍ താലൂക്കിലെ പട്ടയവിതരണം കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആറ് കുടുംബങ്ങള്‍ക്കാണ് പട്ടയം ലഭിച്ചത്, ആറും വനിതകളുടെ പേരിലാണ്.

കരുനാഗപ്പള്ളി സിവില്‍ സ്റ്റേഷനില്‍ ആര്‍. രാമചന്ദ്രന്‍ എം.എല്‍.എ പട്ടയങ്ങള്‍ വിതരണം ചെയ്തു. മിച്ചഭൂമി, കോളനി പട്ടയങ്ങള്‍ ഉള്‍പ്പെടുന്ന 17 പട്ടയങ്ങളാണ് വിതരണം ചെയ്തത്. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ഓണ്‍ലൈനായി പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pattayamkollam1011 families
Next Story