Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightPathanapuramchevron_rightഭൂമി തരംമാറ്റാൻ...

ഭൂമി തരംമാറ്റാൻ കൈക്കൂലി; വില്ലേജ് അസിസ്റ്റന്റിനെ വിജിലൻസ് അറസ്റ്റ് ചെയ്തു

text_fields
bookmark_border
ഭൂമി തരംമാറ്റാൻ കൈക്കൂലി; വില്ലേജ് അസിസ്റ്റന്റിനെ വിജിലൻസ് അറസ്റ്റ് ചെയ്തു
cancel
camera_alt

കൈക്കൂലിക്കേസിൽ പിടിയിലായ അസിസ്റ്റന്റ് വില്ലേജ് ഓഫിസറിൽ നിന്ന് ഉദ്യോഗസ്ഥർ വിവരങ്ങൾ തേടുന്നു

പത്തനാപുരം: ഭൂമി തരംമാറ്റി നൽകുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റിനെ വിജിലൻസ് സംഘം പിടികൂടി. പിറവന്തൂർ വില്ലേജ് ഓഫിസിലെ വില്ലേജ് അസിസ്റ്റന്റും തിരുവനന്തപുരം പേട്ട സ്വദേശിയുമായ മുഹമ്മദ് ഖാനെയാണ് കൊല്ലം വിജിലൻസ് ഡിവൈ.എസ്.പി എസ്.എസ്. ബൈജുവിന്‍റെ നേതൃത്വത്തിലുള്ള സംഘം കയ്യോടെ പിടികൂടിയത്.

പിറവന്തൂർ സ്വദേശിയായ പരാതിക്കാരന്റെ മാതാവിന്റെ ഉടമസ്ഥതയിലുള്ള 34 സെന്റ് ഭൂമി തരംമാറ്റിനൽകുന്നതിനാണ് 10,000 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഭൂമി തരം മാറ്റി നൽകുന്നതിന് പുനലൂർ ആർ.ഡി.ഒ ഓഫിസിൽ നൽകിയിരുന്ന അപേക്ഷ ഇതിന്റെ ഫെയർ വാല്യൂ കണക്കാക്കുന്നതിനുവേണ്ടി വില്ലേജ് ഓഫിസിലേക്ക് അയച്ചുനൽകിയിരുന്നു. നടപടി പൂർത്തിയാക്കി ഫയൽ വില്ലേജ് ഓഫീസിൽ നിന്നും ആർ.ഡി.ഒ ഓഫീസിലേക്ക് മടക്കി അയച്ചുവെങ്കിലും അപാകതകളെ തുടർന്ന് വീണ്ടും തിരിച്ചയച്ചു.

പിന്നീട് പരാതിക്കാരൻ പിറവന്തൂർ വില്ലേജ് ഓഫീസിൽ അന്വേഷിച്ചപ്പോൾ ഫയൽ കാണുന്നില്ലെന്നായിരുന്നു മറുപടി. ഫയൽ ശരിയാക്കി തരാൻ വില്ലേജ് അസിസ്റ്റന്റ് പരാതിക്കാരനോട് 10,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഒരു സുഹൃത്ത് മുഖേനയാണ് പരാതിക്കാരൻ വില്ലേജ് അസിസ്റ്റന്റുമായി ആദ്യം ഫോണിൽ ബന്ധപ്പെട്ടത്. പിന്നീട് നേരിട്ട് എത്തിയപ്പോഴും ഇത് ആവർത്തിച്ചു.

തുടർന്ന് വെള്ളിയാഴ്ച വില്ലേജ് അസിസ്റ്റന്റ് പരാതിക്കാരന്‍റെ സുഹൃത്തിനെ വിളിച്ച് പണം ആവശ്യപ്പെട്ടു. ഗൂഗിൾ പേ വഴിയോ നേരിട്ടോ പണം നൽകാനായിരുന്നു ആവശ്യം. ഇതേതുടർന്നാണ് പരാതിക്കാരൻ വിജിലൻസിനെ സമീപിച്ചത്. ഇതനുസരിച്ച് വിജിലൻസ് നൽകിയ പതിനായിരം രൂപയുമായി പരാതിക്കാരൻ ശനിയാഴ്ച വില്ലേജ് ഓഫീസിനു മുന്നിലെത്തി. രാവിലെ സ്ഥലത്തെത്തിയ വിജിലൻസ് സംഘം സംഭവങ്ങൾ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഇതിനിടെ വില്ലേജ് ഓഫിസിന് പുറത്തുവന്ന വില്ലേജ് അസിസ്റ്റന്റ് മുഹമ്മദ്‌ഖാൻ പരാതിക്കാരനിൽനിന്ന് 10,000 രൂപ കൈപ്പറ്റി. ഇതോടെ വിജിലൻസ് സംഘം മുഹമ്മദ്‌ഖാനെ പിടികൂടുകയായിരുന്നു. നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇയാളെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി. വിജിലൻസ് ഡിവൈ.എസ്.പിക്ക് പുറമെ ഉദ്യോഗസ്ഥന്മാരായ ബിജു, ജസ്റ്റിൻ ജോൺ, ഇഗ്‌നേഷ്യസ് തുടങ്ങിയവരും സംഘത്തിൽ ഉണ്ടായിരുന്നു.രണ്ടു വർഷമായി മുഹമ്മദ് ഖാൻ പിറവന്തൂരിൽ എത്തിയിട്ട്. 22 വർഷത്തെ സർവിസുള്ള മുഹമ്മദ്‌ഖാൻ നാലുമാസത്തിനുശേഷം സർവിസിൽനിന്ന് വിരമിക്കാനിരിക്കെയാണ് കൈക്കൂലി കേസിൽ പിടിയിലാകുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bribeVillage assistantconvert landarrests government
News Summary - Bribe to convert land; Vigilance arrests village assistant
Next Story