പത്തനാപുരം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ കാര്യങ്ങൾ തോന്നുംപടി
text_fieldsകെ.എസ്.ആർ.ടി.സി ഡിപ്പോയുടെ പ്രവർത്തനം തോന്നുംപടി
പത്തനാപുരം: കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ പ്രവർത്തനം തോന്നുംപടി. ബസ് കയറുന്നതും, ഇറങ്ങുന്നതും ഒരേ പാതയിൽ. കഴിഞ്ഞയാഴ്ച ഒരാൾ ബസ് കയറി മരിച്ച പത്തനാപുരം കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ പ്രവർത്തനം കുത്തഴിഞ്ഞിട്ടും ഒന്നും കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ. ഡിപ്പോയിൽ നിന്ന് ഓപറേറ്റ് ചെയുന്ന ഓർഡിനറി ബസിലെ ഡ്രൈവർമാരാണ് ‘വഴിതെറ്റി’ വണ്ടിയോടിക്കുന്നത്.
അടൂർ, പത്തനംതിട്ട, പുനലൂർ ഭാഗത്തു നിന്നും വരുന്ന ബസുകൾ എളുപ്പം നോക്കി, ബസ് പുറത്തേക്കിറങ്ങുന്ന പാതയിലൂടെ ഡിപ്പോയിലേക്ക് പ്രവേശിക്കാറുണ്ട്. കഷ്ടിച്ച് ഒരു ബസിന് മാത്രം പോകാവുന്ന ദിശയിൽ എതിർ ദിശയിൽ നിന്നും അപ്രതീക്ഷിതമായി ബസ് കയറി വരുന്നതും അപകടത്തിനു കാരണമാകാറുണ്ട്.
കൊട്ടാരക്കര ഭാഗത്തു നിന്നും വരുന്ന ബസുകൾ, ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്ന തരത്തിൽ റോഡിലിട്ട് തിരിക്കുന്നതും പതിവാണ്. ഇതൊക്കെ കണ്ടിട്ടും ഡിപ്പോയിലെ സെക്യൂരിറ്റി ജീവനക്കാരനോ, മറ്റ് ഉദ്യോഗസ്ഥരോ മൗനം പാലിക്കുകയാണ് പതിവ്.
കഴിഞ്ഞ ആഴ്ച ഡിപ്പോക്കുള്ളിൽ ഒരാൾ ബസ് കയറി മരിക്കാനിടയായ സാഹചര്യം വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഡ്യൂട്ടി കഴിഞ്ഞ് ഡിപ്പോക്കുള്ളിൽ ബസുകൾ പാർക്ക് ചെയ്യുന്നതും ഡ്രൈവർമാർക്ക് തോന്നും വിധമാണ്. ഇതുമൂലം മിക്ക ബസുകൾക്കും ഡിപ്പോക്കുള്ളിൽ രാത്രി ഏഴുമണി കഴിഞ്ഞാൽ പ്രവേശിക്കാനാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

