Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightParavoorchevron_rightപീഡനവും പണം...

പീഡനവും പണം തട്ടിപ്പും: യുവാവ് പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

സുബീർ

പരവൂർ: യുവതിയെ പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്ത കേസിൽ യുവാവ് പിടിയിൽ. പരവൂർ പൂതക്കുളം ബി.എസ് വില്ലയിൽ സുബീർ (36) ആണ് പരവൂർ പൊലീസിന്‍റെ പിടിയിലായത്. കേസിൽ അകപ്പെട്ട ഭർത്താവിനെ സഹായിക്കാനെന്ന വ്യാജേന ബന്ധം സ്ഥാപിച്ച ശേഷം ഭക്ഷണത്തിൽ ഉറക്ക ഗുളിക കലർത്തി നൽകി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്.

നഗ്നചിത്രങ്ങൾ കൈക്കലാക്കിയ പ്രതി പീഡനവിവരം പുറത്തുപറഞ്ഞാൽ ഇവ പ്രചരിപ്പിക്കുമെന്നും യുവതിയെയും മകളെയും അപായപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി. പിന്നീട് യുവതിക്ക് സർവിസ് സഹകരണ ബാങ്കിൽ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് 10 ലക്ഷത്തോളം രൂപ പലപ്പോഴായി തട്ടിയെടുത്തു. ജോലി അഭിമുഖത്തിനെന്ന് വിശ്വസിപ്പിച്ച് എറണാകുളത്തെ ഹോട്ടൽ മുറിയിലെത്തിച്ചും പീഡിപ്പിച്ചു.

യുവതി പരവൂർ പൊലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ പിടികൂടുകയായിരുന്നു. പരവൂർ ഇൻസ്പെക്ടർ നിസാർ, എസ്.ഐ നിതിൻ നളൻ, എ.എസ്.ഐ രമേശൻ, എസ്.സി.പി.ഒമാരായ റലേഷ്കുമാർ, സി.പി.ഒ പ്രേംലാൽ, അരുൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assaultextortionarrest
News Summary - Torture and extortion-Youth arrested
Next Story