Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightOchirachevron_rightദേശീയപാത വികസനം:...

ദേശീയപാത വികസനം: നഷ്ടപരിഹാരം ലഭിച്ചവരുടെ വീടുകളും കടകളും പൊളിച്ചു തുടങ്ങി

text_fields
bookmark_border
ochira nh development
cancel
camera_alt

ഓച്ചിറ വലിയകുളങ്ങരയിൽ ദേശീയപാത വികസനത്തിനായി ഏറ്റെടുത്ത കെട്ടിടങ്ങളിൽ ഉൾപ്പെട്ട ഹോട്ടൽ പൊളിച്ചുമാറ്റുന്നു

ഓച്ചിറ: ദേശീയപാത വികസനത്തിന്‍റെ ഭാഗമായി നഷ്ടപരിഹാരം ലഭിച്ചവരെ ഒഴിപ്പിച്ചുതുടങ്ങി. താമസക്കാർ ഒഴിഞ്ഞ വീടുകളും കച്ചവടക്കാർ ഒഴിഞ്ഞ കെട്ടിടങ്ങളും പൊളിക്കാനും ആരംഭിച്ചു. ഓച്ചിറ, വലിയകുളങ്ങര, വവ്വാക്കാവ് ഭാഗങ്ങളിലാണ് പൊളിക്കൽ നടപടി തുടങ്ങിയത്.

വരും ദിവസങ്ങളിൽ കൂടുതൽ കെട്ടിടങ്ങൾ പൊളിച്ചുമാറ്റാനുള്ള ശ്രമത്തിലാണ് ദേശീയപാത ഉദ്യോഗസ്ഥർ. കെട്ടിടങ്ങൾ സ്വന്തമായി പൊളിച്ചു മാറ്റുന്നവർക്ക് അവശിഷ്ടങ്ങൾ എടുക്കുന്നതിനും തറനിരപ്പിൽ മണ്ണ് എടുക്കുന്നതിനും അനുവദിക്കുന്നുണ്ട്. മറ്റുള്ളവ പൊളിക്കാൻ കണ്ണൂർ ആസ്ഥാനമായ കമ്പനിയെയാണ് ദേശീയപാത അധികൃതർ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇവർ പൊളിക്കുന്ന കെട്ടിട അവശിഷ്ടങ്ങളോ മണ്ണോ വസ്തു ഉടമക്ക് നൽകില്ല.

അവർതന്നെ ഇവ നീക്കം ചെയ്ത് വിൽക്കുകയാണ്. അത് കൊണ്ടുതന്നെ ഭൂരിഭാഗം കെട്ടിട ഉടമകളും സ്വയം പൊളിച്ചുമാറ്റുന്ന തിരക്കിലാണ്. അതേസമയം, കടകൾ വാടകക്കെടുത്ത് കച്ചവടം ചെയ്യുന്നവർ നഷ്ടപരിഹാരം ലഭിച്ചിട്ടേ ഒഴിയൂ എന്ന തീരുമാനത്തിലാണ്. വർഷങ്ങളായി കച്ചവടം ചെയ്യുന്നവർക്ക് പുനരധിവാസമോ നഷ്ടപരിഹാരമോ ഇതുവരെ സർക്കാർ പ്രഖ്യാപിച്ചിട്ടില്ല.

വ്യാപാരികൾ കടുത്ത പ്രതിഷേധത്തിലും സമരരംഗത്തുമാണ്. നഷ്ടപരിഹാരം ലഭിച്ചാൽ ഒഴിഞ്ഞ് കൊടുക്കാൻ തയാറെന്നാണ് വ്യാപാരികൾ പറയുന്നത്. കെട്ടിട ഉടമകളുടെ സമ്മർദത്തിന് വഴങ്ങി പലരും ഒഴിഞ്ഞു പോയിട്ടുണ്ട്. കച്ചവടവും തൊഴിലും നഷ്ടപ്പെട്ടവർ ആകെ ബുദ്ധിമുട്ടിലാണ്. വസ്തുവകകളിൽനിന്ന് ഒഴിയാൻ രണ്ടുമാസത്തെ കാലാവധി നൽകി ദേശീയപാത ഉദ്യോഗസ്ഥർ നൽകിയ നോട്ടീസിന്‍റെ സമയപരിധി കഴിഞ്ഞിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:compensationNH development
News Summary - NH Development: Homes and shops of victims got compensation have been demolished
Next Story