Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഓട്ടോയിൽനിന്ന് പണം...

ഓട്ടോയിൽനിന്ന് പണം കവർന്ന യുവാവ് പിടിയിൽ

text_fields
bookmark_border
ഓട്ടോയിൽനിന്ന് പണം കവർന്ന യുവാവ് പിടിയിൽ
cancel
Listen to this Article

കൊല്ലം: കലക്ടറേറ്റിന് സമീപം നിർത്തിയിട്ടിരുന്ന ഓട്ടോയിൽനിന്ന് മോഷണം നടത്തിയ യുവാവ് അറസ്റ്റിൽ. കൊല്ലം അയത്തിൽ നഗർ 193 താഴത്തുവിള വയലിൽ വീട്ടിൽ പി. പ്രസീദ് (26) ആണ് കൊല്ലം വെസ്റ്റ് പൊലീസിന്‍റെ പിടിയിലായത്.

കലക്ടറേറ്റിൽ കഴിഞ്ഞ മാസം 24ന് എത്തിയ മാറനാട് സ്വദേശി പ്രവീണിന്‍റെ ഓട്ടോയുടെ ഡാഷ് ബോഡിൽ സൂക്ഷിച്ചിരുന്ന 12000 രൂപയും എ.ടി.എം കാർഡ് ഉൾപ്പെടെ രേഖകൾ അടങ്ങിയ പഴ്സ് മോഷ്ടിക്കുകയായിരുന്നു.

വെസ്റ്റ് പൊലീസിന്‍റെ നേതൃത്വത്തിൽ സംഭവ സ്ഥലത്തിന് സമീപമുള്ള സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. സംശയകരമായ സാഹചര്യത്തിൽ കണ്ടവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രസീദിനെ തിരിച്ചറിയുകയായിരുന്നു.

ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ഇരുമ്പ് പാലത്തിന് സമീപത്ത് നിന്ന് കൊല്ലം വെസ്റ്റ് പൊലീസിന്‍റെയും സ്പെഷൽ സ്ക്വാഡിന്‍റെയും സഹായത്തോടെ പിടികൂടുകയായിരുന്നു. മുൻകാലങ്ങളിലും നിരവധി മോഷണ കേസുകളിൽ പ്രസീദ് പ്രതിയാണ്.

സിറ്റി പൊലീസ് മേധാവി മെറിൻ ജോസഫിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കൊല്ലം അസി. പൊലീസ് കമീഷണർ എ. അഭിലാഷിന്‍റെ നേതൃത്വത്തിൽ വെസ്റ്റ് ഇൻസ്പെക്ടർ ബി. ഷെഫീക്ക്, എസ്.ഐമാരായ ആർ. ജയകുമാർ, അനീഷ്, സുനിൽ, എസ്.സി.പി.ഒ മാരായ രതീഷ്, സീനു, വിനോദ് സി.പി.ഒ പ്രമോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theft Case
News Summary - man held for looting money from a riskshaw
Next Story