ചികിത്സ കിട്ടാതെ യുവാവ് മരിച്ചെന്ന്; യു.ഡി.എഫ് ആശുപത്രിക്ക് മുന്നിൽ ധർണ നടത്തി
text_fieldsപുനലൂർ: നെഞ്ചുവേദനയുമായി വന്ന രോഗിക്ക് ഡോക്ടറില്ലാത്തതിനാൽ ചികിത്സ ലഭിക്കാതെ മരണം സംഭവിച്ചെന്നാരോപിച്ച് യു.ഡി.എഫ് പ്രവർത്തകർ അച്ചൻകോവിൽ കുടുംബാരോഗ്യ കേന്ദ്രത്തിന് മുന്നിൽ ധർണ നടത്തി.
കുട്ടത്തിമൺ സ്വദേശി ഷാജിയാണ് ( 41) കഴിഞ്ഞദിവസം മരിച്ചത്.
രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ട യുവാവിനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ, പരിശോധനക്ക് ഡോക്ടറില്ലായിരുന്നു. ചികിത്സ ലഭിക്കാതിരുന്ന രോഗി വൈകാതെ മരിക്കുകയായിരുന്നു.
പ്രതിഷേധം ബിനു ശിവപ്രസാദ് ഉദ്ഘാടനംചെയ്തു. ഗീത സുഗുനാഥ് അധ്യക്ഷതവഹിച്ചു.
എസ്. ശ്രീരാജ്, എം.എസ്. രാധാകൃഷ്ണൻ, കെ. ശശിധരൻ പിള്ള, കെ.കെ. മണിയൻ, ശശാങ്കൻ പിള്ള, പൊന്നുരാജ് എന്നിവർ സംസാരിച്ചു. ആശുപത്രി ചുമതലയുള്ള ഡോ. അൻവർ അച്ചൻകോവിൽ പൊലീസ് ഇൻസ്പെക്ടർ കൃഷ്ണകുമാർ എന്നിവർ സമരക്കാരുമായി നടത്തിയ ചർച്ചയിൽ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒന്നുവരെ ഒ.പിയിൽ ഡോക്ടറുടെ സേവനം മുടങ്ങാതെ ലഭിക്കുമെന്ന ഉറപ്പിനെ തുടർന്ന് പ്രതിഷേധം അവസാനിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.