Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2021 5:30 AM IST Updated On
date_range 9 Feb 2021 5:31 AM ISTlead അലിമുക്ക് അച്ചന്‍കോവില്‍ പാതയുടെ ടാറിങ് ആരംഭിച്ചു
text_fieldsbookmark_border
പത്തനാപുരം: അലിമുക്ക് അച്ചന്‍കോവില്‍ പാതയുടെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ടാറിങ് ആരംഭിച്ചു. മൂന്ന് റീച്ചുകളിലായി നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ അച്ചന്‍കോവില്‍ മുതല്‍ ചിറ്റാര്‍ പാലം വരെയും ചെമ്പനരുവി മുതല്‍ തൊടികണ്ടം വരെയുമുള്ള ടാറിങ്ങാണ് ആരംഭിച്ചത്. ചിറ്റാര്‍ പാലം മുതല്‍ ചെമ്പനരുവിവരെയുള്ള ടാറിങ് ബുധനാഴ്ചയോടുകൂടി ആരംഭിക്കും. ഏറെനാളായി തകര്‍ന്നുകിടന്ന പാത 13 കോടി 85 ലക്ഷം രൂപ ചെലവൊഴിച്ചാണ് നവീകരിക്കുന്നത്. അലിമുക്ക് മുതല്‍ തൊടികണ്ടം വരെയുള്ള ഭാഗം ആദ്യം തന്നെ ടാറിങ് നടത്തിയിരുന്നു. അച്ചന്‍കോവില്‍, കുംഭാവുരുട്ടി, കോട്ടവാസല്‍, മേക്കരവഴി തമിഴ്നാട്ടിലേക്ക് പ്രവേശിക്കാന്‍ കഴിയുന്ന പാതയാണിത്. തീര്‍ത്ഥാടകരും വിനോദസഞ്ചാരികളുമടക്കം നിരവധിയാളുകളാണ് പാതയെ ആശ്രയിച്ചിരുന്നത്. പൂര്‍ണമായും തകര്‍ന്നുകിടന്ന പാതയുടെ നവീകരണം 2018 മുതലാണ് ആരംഭിച്ചത്. കലുങ്ങുകളും പുതിയ പാലങ്ങളും നിര്‍മിച്ചാണ് നവീകരണം നടക്കുന്നത്. വനംവകുപ്പിൻെറയും സ്റ്റേറ്റ് ഫാമിങ് കോര്‍പറേഷൻെറയും നിയന്ത്രണത്തിലുള്ള സ്ഥലങ്ങളിലൂടെയാണ് പാത കടന്നുപോകുന്നത്. തെരഞ്ഞെടുപ്പിന് മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയുന്നരീതിയിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
