Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKundarachevron_rightഡോക്ടര്‍ക്ക് സ്ഥലം...

ഡോക്ടര്‍ക്ക് സ്ഥലം മാറ്റം; പ്രതിഷേധിച്ച് ഗർഭിണികൾ

text_fields
bookmark_border
protest
cancel
camera_alt

കുണ്ടറ താലൂക്കാശുപത്രി ഗൈനക്കോളജി വിഭാഗം ഡോ. ഉണ്ണികൃഷ്ണനെ സ്ഥലംമാറ്റിയതിൽ പ്രതിഷേധിക്കുന്ന

യുവതികൾ

കുണ്ടറ: താലൂക്ക് ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗം ഡോക്ടറെ സ്ഥലം മാറ്റിയതിൽ ഗർഭിണികൾ ഉൾപ്പെടെ യുവതികളുടെ പ്രതിഷേധം. വെള്ളിയാഴ്ച രാവിലെ 10ഓടെയാണ് സംഭവം. ഡോ. എം.എസ്. ഉണ്ണികൃഷ്ണനെ സ്ഥലം മാറ്റുന്നതറിഞ്ഞ് പ്രസവത്തിനെത്തിയവരും ചികിത്സക്കെത്തിയവരുമായ ഗർഭിണികളുൾപ്പെടെ യുവതികളാണ് ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിച്ചത്.

ഡോക്ടറെ ചാലക്കുടിയിലേക്കാണ് സ്ഥലം മാറ്റിയത്. യുവതികളുടെ പ്രതിഷേധം ഫിന്‍സികുമാരി ഉദ്ഘാടനം ചെയ്തു. രശ്മി, അഞ്ജലി, ഹരീഷ്മ, ടിനു ബിജു എന്നിവര്‍ സംസാരിച്ചു. 2019 ലാണ് ഡോ. ഉണ്ണികൃഷ്ണന്‍ പുതുക്കാട് ഗവ. ആശുപത്രിയില്‍ നിന്നും കുണ്ടറ താലൂക്ക് ആശുപത്രിയിലേക്ക് വരുന്നത്.

മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇദ്ദേഹത്തിന്‍റെ മേൽനോട്ടത്തിൽ മൂവായിരത്തിലധികം പ്രസവങ്ങളാണ് നടന്നത്. നിലവില്‍ വന്ധ്യതാചികിത്സ നടത്തുന്ന 1000ത്തോളം പേരുണ്ട്. സ്വകാര്യ ആശുപത്രികളില്‍ വന്ധ്യതാചികിത്സ ചെലവേറിയതാണ് . ഡോ. ഉണ്ണികൃഷ്ണന്‍റെ സ്ഥലം മാറ്റം റദ്ദാക്കുകയോ സമീപത്തെ ഏതെങ്കിലും ആശുപത്രിയിലോ ജില്ലയില്‍ തന്നെ എവിടെയെങ്കിലുമോ നിയമിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:doctortransferprotestspregnant women
News Summary - transfer to doctor-Pregnant women in protest
Next Story