Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKundarachevron_rightവീട്ടമ്മയെ...

വീട്ടമ്മയെ കെട്ടിയിട്ട് മുഖംമൂടി സംഘം 19 പവനും രണ്ട്‌ ലക്ഷത്തോളം രൂപയും കവർന്നു

text_fields
bookmark_border
വീട്ടമ്മയെ കെട്ടിയിട്ട് മുഖംമൂടി സംഘം 19 പവനും രണ്ട്‌ ലക്ഷത്തോളം രൂപയും കവർന്നു
cancel
camera_alt

കുണ്ടറയിൽ കവർച്ച നടന്ന വീട്ടിൽ തെളിവെടുക്കുന്നു


കുണ്ടറ: മുഖംമൂടി ധരിച്ച് രാത്രി വീട്ടില്‍ അതിക്രമിച്ചുകയറിയ അഞ്ചുപേര്‍ കുടുംബാംഗങ്ങളെ കെട്ടിയിട്ട് മർദിച്ചശേഷം സ്വര്‍ണവും പണവും കവർന്നു. ചൊവ്വാഴ്ച രാത്രി 9.30ഓടെ കുണ്ടറ മാമൂട് മുണ്ടന്‍ചിറ മാടന്‍കാവിനുസമീപം ചരുവിള പുത്തന്‍വീട്ടിലാണ് മുഖംമൂടി സംഘം ആക്രമണം നടത്തിയത്. സഹോദരങ്ങളായ എസ്. അമ്പിളി (54), ജയചന്ദ്രന്‍ (45) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.

ജയചന്ദ്രന്‍ പരിക്കുകളോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരും മാത്രമാണ് വീട്ടിൽ താമസം. ജയചന്ദ്രന്‍ സ്വകാര്യ ചിട്ടി നടത്തുന്നുണ്ട്. ചിട്ടിയുടെ പിരിവുകഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയെത്തിയ ജയചന്ദ്രന് പിന്നാലെയാണ് മുഖംമൂടി സംഘം വീട്ടിനുള്ളില്‍ പ്രവേശിച്ചത്. ഇയാളെ മര്‍ദിച്ചശേഷം കെട്ടിയിട്ടു. ടി.വിയുടെ ശബ്ദം ഉച്ചത്തിലാക്കിയിട്ട് പ്ലാസ്റ്റർ ഉപയോഗിച്ച് ഇരുവരുടെയും വായ്മൂടി.

വീട്ടില്‍ സൂക്ഷിച്ചിട്ടുള്ള നാലുലക്ഷം രൂപ വേണമെന്നതായിരുന്നു സംഘത്തിെൻറ ആവശ്യം. ജയചന്ദ്രനെ ക്രൂരമായി മർദിക്കാൻ തുടങ്ങിയതോടെ ഗ്യാസ് വാങ്ങാനായി സൂക്ഷിച്ചിരുന്ന 900 രൂപയടക്കം വീട്ടില്‍ സൂക്ഷിച്ചിരുന്ന 1,96,000 രൂപ അമ്പിളി സംഘത്തിന് നല്‍കി. പിന്നീട് വീട്ടിലുണ്ടായിരുന്ന അലമാരകള്‍ മുഴുവന്‍ കുത്തിത്തുറന്ന് സ്വര്‍ണവും കൈക്കലാക്കി. ഏഴ് പവെൻറയും രണ്ടരപ്പവെൻറയും മാലകള്‍, ഒരുപവന്‍ വീതമുള്ള ഏഴുവളകള്‍, കമ്മല്‍ എന്നിവയാണ് കൈക്കലാക്കിയത്.

പിന്നീട് അമ്പിളിയെയും കെട്ടിയിട്ട് ലൈറ്റുകളണച്ച് വീടുപൂട്ടി താക്കോല്‍ പുറത്ത് ഉപേക്ഷിച്ചുമടങ്ങി. തിരിച്ചുപോകുന്നതിനിടെ സംഘം വീട്ടിനുള്ളിലും പരിസരത്തും മുളകുപൊടി വിതറിയിരുന്നു പൊലീസും സയൻറിഫിക് ഇന്‍വെസ്റ്റിഗേഷന്‍ ടീമും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

മുളകുപൊടി വിതറിയതുകൊണ്ട് പൊലീസ് നായയെ എത്തിച്ച് തെളിവെടുക്കാനായില്ല. അക്രമികളെല്ലാം മലയാളികളാണെന്നും കുടുംബത്തെപ്പറ്റി അറിവുള്ളവരാണെന്നും പൊലീസ് പറയുന്നു. പ്രതികള്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stolemasked gang
News Summary - The masked gang tied up the housewife and stole gold and Rs 2 lakh
Next Story