Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKulathupuzhachevron_rightമൂന്നാംദിനവും...

മൂന്നാംദിനവും കാട്ടാനക്കൂട്ടമെത്തി; പതിനാറേക്കര്‍ നിവാസികള്‍ ഭീതിയില്‍

text_fields
bookmark_border
wild elephant
cancel
camera_alt

പതിനാറേക്കറിനു സമീപം കൃഷിയിടത്തില്‍ കാട്ടാനക്കൂട്ടം കൃഷിനാശം വരുത്തിയ നിലയില്‍

കുളത്തൂപ്പുഴ: തുടര്‍ച്ചയായി മൂന്നാംദിനവും പുഴകടന്നെത്തിയ കാട്ടാനക്കൂട്ടം കുളത്തൂപ്പുഴ ടൗണിനു സമീപം കൃഷിനാശം വിതച്ചതോടെ പ്രദേശവാസികള്‍ ഭീതിയില്‍. കുളത്തൂപ്പുഴ യു.പി സ്കൂള്‍ കവലയില്‍ പതിനാറേക്കര്‍ പാതയോട് ചേര്‍ന്നുള്ള കൃഷിയിടത്തിലും സമീപ പുരയിടങ്ങളിലും ബുധനാഴ്ച രാത്രിയിലും തുടര്‍ച്ചയായി കാട്ടാനക്കൂട്ടമെത്തുകയായിരുന്നു.

വൈറ്റ് ഹൗസില്‍ സലീമിന്‍റെ പുരയിടത്തിലുണ്ടായിരുന്ന തെങ്ങുകളും വാഴകളും മൂന്നു ദിവസംകൊണ്ട് പൂര്‍ണമായും തകത്തു. പഞ്ചായത്ത് മിനി സ്റ്റേഡിയത്തിനു സമീപത്തെ വീട്ടുമുറ്റം വരെയെത്തിയ കാട്ടാനക്കൂട്ടം പുലര്‍ച്ചയോടെ പിന്‍വാങ്ങുകയായിരുന്നു. പ്രദേശത്തെ പുരയിടങ്ങളിലെല്ലാം തെങ്ങുകളും വാഴകളും വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. ഇത് നശിപ്പിക്കപ്പെടുന്ന സ്ഥിതിയാണുള്ളത്.

പതിനാറേക്കര്‍ പാതക്കിപ്പുറം വയല്‍നികത്തി നടത്തുന്ന വാഴകൃഷിയിടത്തിലേക്ക് രാത്രിയില്‍ കാട്ടാനക്കൂട്ടം കടന്നാല്‍ കുളത്തൂപ്പുഴ സെന്‍ട്രല്‍ ജങ്ഷനിലേക്ക് എത്താൻ സൗകര്യമാണ്. ഇത് പ്രദേശവാസികളുടെ ഭീതി വര്‍ധിപ്പിക്കുന്നു. സന്ധ്യ മയങ്ങിയാല്‍ പതിനാറേക്കര്‍ പാതയിലൂടെ സഞ്ചരിക്കാൻ നാട്ടുകാർ ഭയക്കുന്നു. വനം വകുപ്പ് ഇടപെട്ട് കാട്ടാനക്കൂട്ടത്തെ പ്രദേശത്തു നിന്നും തുരത്താൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wild elephantmenace
News Summary - wild elephant menace
Next Story