Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKulathupuzhachevron_rightകൃഷിയിടത്തിലെത്തിയ...

കൃഷിയിടത്തിലെത്തിയ കാട്ടാനക്കൂട്ടം വ്യാപക നാശം വരുത്തി

text_fields
bookmark_border
wild elephant
cancel

കുളത്തൂപ്പുഴ: കാടിറങ്ങി കൃഷിയിടത്തിലെത്തിയ കാട്ടാനക്കൂട്ടം വ്യാപക കൃഷിനാശം വരുത്തി. കുളത്തൂപ്പുഴ ഇ.എസ്.എം കോളനി സ്വദേശി ജോസ് സ്കറിയയുടെ ഉടമസ്ഥതയിലുള്ള കട്ടിളപ്പാറയിലെ കൃഷിയിടത്തിലാണ് കഴിഞ്ഞ രാത്രിയില്‍ കാട്ടാനക്കൂട്ടമിറങ്ങിയത്.

ശെന്തുരുണി വന്യജീവിസങ്കേതത്തില്‍നിന്ന് വനാതിര്‍ത്തി കടന്നെത്തിയ കാട്ടാനക്കൂട്ടം കൃഷിയിടത്തിലെ പന്ത്രണ്ടോളം തെങ്ങുകളും നിരവധി അടക്കാമരങ്ങളും റബര്‍മരങ്ങളും വ്യാപകമായി മറിച്ചിടുകയും ചെയ്തു.

പ്രദേശത്തെ താമസക്കാരില്‍ പത്തും ഇരുപതും സെന്‍റ് ഭൂമി മാത്രമുണ്ടായിരുന്നവര്‍ വനംവകുപ്പിന്‍റെ സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി പ്രകാരം പ്രദേശത്തുനിന്ന് ഒഴിഞ്ഞുപോയിരുന്നു. എന്നാല്‍, ലക്ഷക്കണക്കിന് രൂപയുടെ കൃഷിയുള്ള രണ്ടും മൂന്നും ഏക്കറുകളുള്ളവര്‍ക്ക് വനംവകുപ്പ് നല്‍കുന്ന തുച്ഛമായ നഷ്ടപരിഹാരം പര്യാപ്തമല്ല. ഇതിനാലാണ് നിരവധിപേർ ഇപ്പോഴും കൃഷിയിൽതന്നെ തുടരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam NewsWild Elephant MenaceAttack
News Summary - The herd of wild animals that reached the farm caused extensive damage
Next Story