Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKulathupuzhachevron_rightസ്ഥല ഉടമസ്ഥാവകാശ...

സ്ഥല ഉടമസ്ഥാവകാശ തര്‍ക്കം നീളുന്നു

text_fields
bookmark_border
സ്ഥല ഉടമസ്ഥാവകാശ തര്‍ക്കം നീളുന്നു
cancel

കുളത്തൂപ്പുഴ: തിങ്കള്‍ക്കരിക്കം വില്ലേജ് ഓഫിസിനായി റവന്യൂ വകുപ്പ് കണ്ടെത്തിയ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കം രണ്ടുവര്‍ഷം കഴിഞ്ഞിട്ടും പരിഹരിക്കാതെ നീളുന്നു. കെട്ടിട നിര്‍മാണം അടിത്തറ തോണ്ടലില്‍ മാത്രമായി അവസാനിച്ചു. 2021മേയില്‍ കിലോമീറ്ററുകള്‍ അകലെ താല്കാലികമായി സ്വകാര്യ കെട്ടിടത്തിലേക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിച്ച വില്ലേജ് ഓഫിസില്‍ സ്ഥലപരിമിതി മൂലം നിന്നുതിരിയാനാകാതെ പൊതുജനം വീര്‍പ്പുമുട്ടുകയാണ്.

വര്‍ഷങ്ങള്‍ക്കുമുമ്പ് തിങ്കള്‍ക്കരിക്കം ജങ്ഷനു സമീപം വനംവകുപ്പിന്‍റെ കൈവശമിരുന്ന ഭൂമി ഗ്രാമപഞ്ചായത്തിന് വിട്ടുനല്‍കാന്‍ വകുപ്പ് സന്നദ്ധത പ്രകടിപ്പിക്കുകയും എന്നാല്‍, വനഭൂമി ഏറ്റെടുക്കുന്നതിലെ നൂലാമാലകള്‍ കാരണം നടപടിക്ക് മുതിരാതെ റവന്യൂ ഉദ്യോഗസ്ഥര്‍ ഉപേക്ഷിക്കുകയുമായിരുന്നു. കാലങ്ങള്‍ കഴിഞ്ഞതോടെ ജനവാസ മേഖലയോട് ചേര്‍ന്ന ഭൂമി പ്രദേശവാസികളിലൊരാള്‍ കൈയേറാന്‍ ശ്രമം നടത്തി. റവന്യൂ വനം വകുപ്പുകള്‍ ഇടപെട്ട് ഒഴിപ്പിച്ചു. ശേഷം 2021ല്‍ തിങ്കള്‍ക്കരിക്കം വില്ലേജ് ഓഫിസ് സ്മാര്‍ട്ടാക്കുന്നതിന്‍റെ ഭാഗമായി പുതിയ കെട്ടിടം നിര്‍മിക്കുന്നതിനായി ഈ സ്ഥലം റവന്യൂ വകുപ്പ് കണ്ടെത്തുകയും ഇവിടുണ്ടായിരുന്ന മരങ്ങള്‍ മുറിച്ചുമാറ്റി കെട്ടിടത്തിന്‍റെ അടിത്തറ കെട്ടുന്നതിനായി സ്ഥലമൊരുക്കി വാനം തോണ്ടി നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചു. ഇതോടെ, സ്ഥലത്തിന്‍റെ ഉടമസ്ഥാവകാശം സംബന്ധിച്ച തടസ്സവാദവുമായി വനം വകുപ്പ് രംഗത്തെത്തുകയും കെട്ടിട നിര്‍മാണം നിലക്കുകയുമായിരുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശം ഇപ്പോഴും വനം വകുപ്പിനാണെന്നും റവന്യൂ വകുപ്പ് അനധികൃതമായി ഭൂമി കൈയേറുകയായിരുന്നെന്നാണ് വനം വകുപ്പിന്‍റെ വാദം. നിര്‍മാണം അനന്തമായി നീണ്ടതോടെ പരാതികളുയരുകയും സുപാല്‍ എം.എൽ.എ ഇടപെട്ട് ഇരു വകുപ്പുകളുമായി ചര്‍ച്ചകള്‍ നടത്തി പ്രശ്ന പരിഹാരത്തിനുള്ള ശ്രമങ്ങളാരംഭിക്കുകയും ചെയ്തു. ഇതു സംബന്ധിച്ച് മന്ത്രിതല ചര്‍ച്ചക്ക് ശ്രമം നടത്തിയെങ്കിലും നടന്നില്ല. എന്നാല്‍, പ്രശ്നം തന്‍റെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് വനം മന്ത്രി കഴിഞ്ഞ ദിവസം കുളത്തൂപ്പുഴയില്‍ പറഞ്ഞു. ഭൂമി കൈമാറ്റം സംബന്ധിച്ച നടപടികള്‍ ഉദ്യോഗസ്ഥ തലത്തില്‍ മാത്രമായി ചുരുങ്ങുകയാണെന്നും ശാശ്വതമായ പരിഹാരം കാണാന്‍ രാഷ്ട്രീയ നേതൃത്വവും പഞ്ചായത്ത് ഭരണ സമിതിയും മുന്നിട്ടിറങ്ങാത്തതാണ് നിലവിലെ കാലതാമസത്തിനു പിന്നിലെന്നുമുള്ള ആക്ഷേപം പൊതുജനങ്ങള്‍ക്കിടയില്‍ ശക്തമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:revenue departmentthinkalkarikkakam village office
News Summary - Land ownership dispute continues
Next Story