Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകുഡുംബി സേവാസംഘം...

കുഡുംബി സേവാസംഘം പദയാത്ര നാളെ ജില്ലയിൽ

text_fields
bookmark_border
reservation in kerala
cancel

കൊല്ലം: സംവരണത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കുഡുംബി സേവാസംഘം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന പ്രസിഡന്റ് കെ.സി. സുരേഷ് നയിക്കുന്ന പദയാത്രക്ക് ബുധനാഴ്ച ജില്ലയിൽ സ്വീകരണം നൽകും. സംസ്ഥാനത്തെ കുഡുംബി സമുദായത്തെ പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുത്താൻ സർക്കാർ കേന്ദ്രത്തിലേക്ക് ശിപാർശ ചെയ്യുക, അതുവരെ സംസ്ഥാന സർക്കാർ സർവിസിൽ ക്ലാസ് ഒന്ന് മുതൽ മൂന്ന് വരെയുള്ള തസ്തികകളിൽ ഒരു ശതമാനവും ക്ലാസ് നാല് തസ്തികയിൽ രണ്ട് ശതമാനവും ദേവസ്വം ബോർഡ് നിയമനങ്ങളിൽ മൂന്ന് ശതമാനവും ഉദ്യോഗ സംവരണം അനുവദിക്കുക, കേന്ദ്ര സർക്കാർ ഒ.ബി.സി വിഭാഗങ്ങളെ നാല് തട്ടുകളായി തിരിക്കുമ്പോൾ ഏറ്റവും പിന്നാക്കം നിൽക്കുന്ന കാറ്റഗറി നാലിൽ കുഡുംബി സമുദായത്തെ ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് യാത്ര.

ബുധനാഴ്ച വൈകീട്ട് അഞ്ചരക്ക് ചിന്നക്കടയിൽ പദയാത്രക്ക് സ്വീകരണം നൽകുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

12ന് തിരുവനന്തപുരത്ത് സമാപനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഖജാൻജി ഇ.എൽ. അനിൽകുമാർ, സീനിയർ വൈസ് പ്രസിഡന്റ്‌ കെ.ആർ. ജയപ്രസാദ്, കൊല്ലം താലൂക്ക് യൂനിയൻ സ്റ്റേറ്റ് സെക്രട്ടറി എൻ. ബാലൻ, കൊല്ലം താലൂക്ക് പ്രസിഡന്റ്‌ വി. വിജയകുമാർ, ബോർഡ്‌ മെംബർ പി. രവീന്ദ്രനാഥ്‌ എന്നിവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kudumbi Seva Sangh
News Summary - Kudumbi Seva Sangh Padayatra tomorrow in the district
Next Story