Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKottarakkarachevron_rightഎക്സൈസ്...

എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സെപ്റ്റംബർ 27 ലേക്ക് മാറ്റി

text_fields
bookmark_border
court
cancel

കൊട്ടാരക്കര : സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗത്തിന്‍റെ മകന്‍റെ നേതൃത്വത്തിൽ എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസ് സെപ്റ്റംബർ 27 ലേക്ക് പരിഗണിക്കാൻ മാറ്റി. കേസ് കൊട്ടാരക്കര അസി. സെഷൻസ് കോടതി ബുധനാഴ്ച പരിഗണിച്ചിരുന്നു. കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹരജിയുമായി കോടതിയെ സമീപിച്ചിട്ടുണ്ട്. സിവിൽ എക്സൈസ് ഓഫിസർമാരായ സന്തോഷ്, സഫീർ എന്നിവരെയാണ് സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗത്തിന്‍റെ മകനടക്കമുള്ള നാലംഗ സംഘം ആക്രമിച്ചത്.

ആക്രമണത്തിൽ പരിക്കേറ്റ സന്തോഷ് തീവ്ര പരിചരണവിഭാഗത്തിൽ ചികിത്സയിലാ യിരുന്നു. കേസ് പിൻവലിക്കാനുള്ള നീക്കത്തിനെതിരെ എക്സൈസ് ഉദ്യോഗസ്ഥരുട സംഘടന രംഗത്തുണ്ട്. മദ്യപിച്ച് പൊതു സ്ഥലത്ത് ബഹളം ഉണ്ടാക്കുന്നുവെന്ന നാട്ടുകാരുടെ പരാതിയിൽ സ്ഥലത്ത് എത്തിയ എക്സൈസ് ഉദ്യോഗസ്ഥരായ സന്തോഷിനെയും സഫീറിനെയും നാലംഗ സംഘം ആക്രമിച്ചെന്നാണ് കേസ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:excise officerassaulting case
News Summary - The case of assaulting excise workers-case postponed to September 27
Next Story