മാധ്യമപ്രവർത്തകനെ ആക്രമിച്ചയാളെ റിമാൻഡ് ചെയ്തു
text_fieldsകൊട്ടാരക്കര: മാധ്യമപ്രവർത്തകനെ ആക്രമിച്ച കേസിലെ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. നിരവധി കേസുകളിലെ പ്രതിയും ആർ.എസ്.എസ് പ്രവർത്തകനുമായ വാളകം ആണ്ടൂർ സുജി വിലാസത്തിൽ സുജിയാണ് (42) റിമാൻഡിലായത്. ദേശാഭിമാനി കൊട്ടാരക്കര ലേഖകൻ ജി. രംഗനാഥന് നേരെ കഴിഞ്ഞദിവസം രാത്രിയായിരുന്നു ആക്രമണം.
ഇദ്ദേഹം സെക്രട്ടറിയായ ആണ്ടൂർ ലൈബ്രറിക്ക് മുന്നിൽ വെച്ചായിരുന്നു ആദ്യ ആക്രമണം. മദ്യപിച്ചെത്തിയ സുജി, രംഗനാഥെൻറ തലക്കടിക്കുകയായിരുന്നു.
പരിക്കേറ്റതിനെതുടർന്ന് ആശുപത്രിയിൽ പോകുന്നതിനായി വീട്ടിലെത്തിയപ്പോൾ പിന്നാലെ എത്തി വീണ്ടും ആക്രമിച്ചു. പിതാവിനെ രക്ഷിക്കാൻ ശ്രമിച്ച പത്തു വയസ്സുകാരിയായ മകളെ വലിച്ചെറിഞ്ഞു. രംഗനാഥൻ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം ഡി.വൈ.എഫ്.ഐ പൊലിക്കോട് യൂനിറ്റ് സെക്രട്ടറിയെ ആക്രമിച്ച കേസിൽ പ്രതിയായ ആർ.എസ്.എസ് പ്രവർത്തകരുടെ സുഹൃത്താണ് സുജി. ഈ വാർത്ത നൽകിയതിലുള്ള വിരോധമാണ് തന്നെ ആക്രമിക്കാൻ കാരണമെന്ന് രംഗനാഥൻ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.