Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKottarakkarachevron_rightകൊട്ടാരക്കരയിൽ 50...

കൊട്ടാരക്കരയിൽ 50 കിലോ കേടായ മത്സ്യവും 15 കിലോ പുഴുവരിച്ച ഉണക്കമീനും പിടിച്ചു

text_fields
bookmark_border
കൊട്ടാരക്കരയിൽ 50 കിലോ കേടായ മത്സ്യവും 15 കിലോ പുഴുവരിച്ച ഉണക്കമീനും പിടിച്ചു
cancel
Listen to this Article

കൊട്ടാരക്കര: പട്ടണത്തിലെ ഭക്ഷണശാലകളിൽ വ്യാപക പരിശോധനകളുമായി ഭക്ഷ്യസുരക്ഷ വകുപ്പ്. ബേക്കറികൾ, ഹോട്ടലുകൾ, ടീ ഷോപ്പ് തുടങ്ങിയ 44 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. മൂന്ന് സ്ക്വാഡുകളാണ് കൊട്ടാരക്കരയുടെ വിവിധ മേഖലകളായ ക്ഷേത്രം ഭാഗം, ചന്തമുക്ക്, പുലമൺ ജങ്ഷൻ, സദാനന്ദപുരം, കെ.എസ്.ആർ.ടി.സി ഭാഗം എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിൽ പരിശോധന നടത്തിയത്. ഒരു ടീ ഷോപ്പും ഹോട്ടലുകളും ഉൾപ്പെടെ ഒമ്പത് കടകൾക്ക് ലൈസൻസില്ലെന്ന് കണ്ടെത്തി. വൃത്തിഹീനമായ മൂന്ന് കടകൾക്കെതിരെ നടപടി സ്വീകരിച്ചു.

ഹോട്ടൽ, ബേക്കറി, കെ.എസ്.ആർ.ടി.സി കാന്‍റീൻ എന്നീ സ്ഥാപനങ്ങൾക്കെതിരെയാണ് നടപടിയെടുത്തത്. ഹോട്ടലിൽ പ്ലാസ്റ്റിക്ക് ചാക്കിൽ തേങ്ങ തിരുകിയശേഷം വൃത്തിയില്ലാതെ സൂക്ഷിക്കുകയായിരുന്നു. കെ.എസ്.ആർ.ടി.സി കാന്‍റീൻ ലൈസൻസ് ഇല്ലാതെയും വൃത്തിഹീനമായ രീതിയിലുമാണ് കാണപ്പെട്ടത്. പിഴ ചുമത്താനും തീരുമാനിച്ചു. ഒരു ലക്ഷം രൂപവരെയാണ് പിഴതുക. ചന്തക്ക് സമീപത്തെ രണ്ട് മത്സ്യ സ്റ്റാളുകളിൽനിന്നായി 50 കിലോ കേടായ മത്സ്യം പിടിച്ചെടുത്തു. ചന്തക്കുള്ളിൽനിന്ന് 15 കിലോ പുഴുവരിച്ച ഉണക്ക മീൻ പിടിച്ചെടുത്തു. രാവിലെ എട്ടോടെ ആരംഭിച്ച പരിശോധന ഉച്ചവരെ തുടർന്നു.

ഫുഡ് സേഫ്റ്റി അസിസ്റ്റന്‍റ് കമീഷണർ എസ്. അജിയുടെ നേതൃത്വത്തിലുള്ള സ്ക്വാഡിൽ ചിത്ര മുരളി, അനീഷ്, ഹരികൃഷ്ണൻ, നിഷ, ലക്ഷ്മി, ജഗദീഷ്ചന്ദ്രൻ, യുഗിൾ, മാനസ, അഞ്ജു, സുബി എന്നിവരാണ് പങ്കെടുത്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:food safety raid
News Summary - food safety raid in kottarakkara
Next Story