Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKottarakkarachevron_rightഎഴുന്നള്ളിക്കാൻ...

എഴുന്നള്ളിക്കാൻ കൊണ്ടുവന്ന ആന വിരണ്ടോടി; ഗതാഗതം സ്തംഭിച്ചു

text_fields
bookmark_border
എഴുന്നള്ളിക്കാൻ കൊണ്ടുവന്ന ആന വിരണ്ടോടി; ഗതാഗതം സ്തംഭിച്ചു
cancel
camera_alt

വിരണ്ടോടിയ ആനയെ തളച്ചപ്പോൾ


കൊട്ടാരക്കര: ക്ഷേത്രത്തിൽ എഴുന്നള്ളത്തിന് കൊണ്ടുവന്ന ആന വിരണ്ടോടി. എം.സി റോഡിലെത്തിയ ആന റോഡിൽ നിലയുറപ്പിച്ചതോടെ ഇതുവഴിയുള്ള ഗതാഗതം ഏറെനേരം സ്തംഭിച്ചു.മണിക്കൂറുകളോളം പരിഭ്രാന്തി പരത്തിയ ആനയെ എലിഫൻറ് സ്ക്വാഡും പാപ്പാന്മാരും ചേർന്ന് വൈകീട്ടോടെ തളച്ചു. വെട്ടിക്കവല ക്ഷേത്രത്തിൽ പൊങ്കാലയുത്സവത്തോടനുബന്ധിച്ച് എഴുന്നള്ളിക്കാൻ കൊണ്ടുവന്ന നെടുമൺകാവ് മണികണ്ഠനെന്ന ആനയാണ് വിരണ്ടോടിയത്.

കഴിഞ്ഞദിവസം രാവിലെ 11ഒാടെയാണ് സംഭവം. ആനക്ക് മുന്നിലൂടെ പൂച്ച ഓടിയതാണ് ആന വിരളാൻ കാരണമെന്ന് പാപ്പാന്മാർ പറഞ്ഞു. വിരണ്ടോടിയ ആന ആറു കിലോമീറ്ററോളം ഓടി എം.സി റോഡിലെ പനവേലി ഭാഗത്തെത്തി നിലയുറപ്പിച്ചു. ഒരു മണിക്കൂറോളം ഇവിടെ നിന്ന ആന ഇടറോഡിലേക്ക് കയറിയതിനുശേഷമാണ് എം.സി റോഡിലെ ഗതാഗതതടസ്സം മാറിയത്. ഇരണൂർ റോഡിൽ മണിക്കൂറുകളോളം നിന്ന ആന പിന്നീട് കക്കാട് ഭാഗത്തെ റബർ തോട്ടത്തിലെത്തി നിലയുറപ്പിച്ചു.

പൊലീസ് സംഘവും പ്രദേശത്തെത്തിയിരുന്നു. പാപ്പാന്മാർ പഴക്കുലയും മറ്റും നൽകി തളക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. പിന്നീട് എലിഫൻറ് സ്ക്വാഡെത്തി പാപ്പാന്മാരുടെ സഹായത്തോടെ വടമെറിഞ്ഞ് ആനയെ തളക്കുകയായിരുന്നു. എലിഫൻറ് സ്ക്വാഡ് എത്താൻ വൈകിയത് പ്രതിഷേധത്തിനും കാരണമായി. മണിക്കൂറുകളോളം പരിഭ്രാന്തി പരത്തിയെങ്കിലും ആന ആരെയും ഉപദ്രവിക്കുകയോ നാശനഷ്ടങ്ങൾ വരുത്തുകയോ ചെയ്തില്ല.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:elephent
News Summary - elephent run
Next Story