Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഉത്സവത്തിനെത്തിച്ച...

ഉത്സവത്തിനെത്തിച്ച കെട്ടുകാളക്ക് തീപിടിച്ചു

text_fields
bookmark_border
ഉത്സവത്തിനെത്തിച്ച കെട്ടുകാളക്ക് തീപിടിച്ചു
cancel
camera_alt

കൊച്ചുമരുത്തടി ദേവീക്ഷേത്രത്തിലെ കെട്ടുകാള മഹോത്സവത്തിനായി എത്തിച്ച കെട്ടുകാളക്ക് തീപിടിച്ചപ്പോൾ

കൊല്ലം: കെട്ടുകാള മഹോത്സവത്തിനായി എത്തിച്ച കെട്ടുകാളക്ക് തീപിടിച്ചു. കൊച്ചുമരുത്തടി ദേവീക്ഷേത്രത്തിലെ കെട്ടുകാള മഹോത്സവത്തിനായി മരുത്തടി വട്ടക്കായലിൽ വെള്ളിയാഴ്ച ഉച്ചക്ക് 12 ഓടെയാണ് തീപിടിത്തം ഉണ്ടായത്.

എഴുന്നള്ളത്തിന് അകമ്പടി സേവിക്കാനെത്തിച്ച കെട്ടുകാളക്കാണ് തീപിടിച്ചത്. ലേക്ക് ഫോർഡ് സ്‌കൂളിന് സമീപം എത്തിയപ്പോൾ കാളക്ക് മുത്തുക്കുട കെട്ടിനിർത്താൻ സ്ഥാപിച്ച കമ്പിൽ കായലിനുകുറുകെ താഴ്ന്നുകിടന്ന 110 കെ.വി വൈദ്യുതി ലൈൻ തട്ടി തീപിടിക്കുകയുമായിരുന്നു. ചങ്ങാടത്തിൽ ഉണ്ടായിരുന്നവർ കരയിലേക്ക് ഏറെ പണിപ്പെട്ട് ചങ്ങാടം അടുപ്പിച്ച് തീ അണക്കാൻ ശ്രമിച്ചെങ്കിലും വയ്ക്കോലിലേക്ക് തീപടർന്നിരുന്നു. ഈ സമയം ചങ്ങാടത്തിലുണ്ടായിരുന്ന നാല് യുവാക്കൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

ഉടൻ തന്നെ പ്രദേശവാസികൾ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയും ചാമക്കടയിൽ നിന്ന് സ്റ്റേഷൻ ഓഫിസർ ഉല്ലാസിന്റെ നേതൃത്വത്തിൽ രണ്ട് യൂനിറ്റ് എത്തി രക്ഷാപ്രവർത്തനം നടത്തി. ഒന്നര മണിക്കൂറോളം നീണ്ട പരിശ്രമത്തിലാണ് തീ പൂർണമായും കെടുത്തിയത്. 50 അടിയോളമായിരുന്നു കാളയുടെ ഉയരം. 12 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FestivalFire ccident
News Summary - Kettukala caught fire
Next Story